Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിനേയും പൂര്‍ണിമ ഇന്ദ്രജിത്തിനേയും ചോദ്യം ചെയ്യും? ലിസ്റ്റില്‍ ആന്റണി പെരുമ്പാവൂരും!

നടി ആക്രമിക്കപ്പെട്ട സംഭവം; വല വിരിച്ച് പൊലീസ്, പ്രമുഖരെ ചോദ്യം ചെയ്യും, ലിസ്റ്റില്‍ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും!

പൃഥ്വിരാജിനേയും പൂര്‍ണിമ ഇന്ദ്രജിത്തിനേയും ചോദ്യം ചെയ്യും? ലിസ്റ്റില്‍ ആന്റണി പെരുമ്പാവൂരും!
, വ്യാഴം, 6 ജൂലൈ 2017 (09:16 IST)
നടിക്കെതിരായ ആക്രമണത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെയാണ് പൊലീസ് ചോദ്യം ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വ്യക്തതക്കായി നടന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ എന്നിവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
 
ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദിലീപിന്റെ സഹോദരന്‍ അനൂപ് എന്നിവരെയാണ് ഇതുവരെ ചോദ്യം ചെയ്തിരിക്കുന്നത്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായി ജയിലില്‍ നിന്നും പള്‍സര്‍ സുനി വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖരെ ചോദ്യം ചെയ്യണമെന്ന ആവശ്യം അന്വേഷണ സംഘത്തില്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇനിയുള്ള ചോദ്യം ചെയ്യല്‍ എന്നാണ് സൂചന.
 
പഴുതടച്ചുള്ള അന്വേഷണമായിരിക്കണം കേസില്‍ നടക്കേണ്ടതെന്ന തീരുമാനത്തില്‍ ആണ് അന്വേഷണ സംഘം. ജയിലില്‍ വച്ച് പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച ഫോണ്‍കോളില്‍ ദിലീപിന്റെ പേര് പറയാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പള്‍സറിന്റെ സഹതടവുകാരന്‍ ആയ ജിന്‍സണിന്റെ മൊഴിയില്‍ ഇത് വ്യക്തമാണ്.
 
ഒന്നര കോടി നിങ്ങള്‍ തന്നില്ലങ്കില്‍ രണ്ടര കോടി തരാന്‍ ആളുണ്ടെന്ന് പറഞ്ഞ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ,നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ എന്നിവരുടെ പേരുകളാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ഊണ്ട്. അതേസമയം, പണം തട്ടുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി മാത്രമാണ് പള്‍സര്‍ സുനി ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന സംശയവും നില നില്‍ക്കുന്നുണ്ട്. എന്തായാലും സുനി വെളിപ്പെടുത്തിയ ഈ മൂന്നു പേരുമായും നടന്‍ ദിലീപിന് ഉള്ള ബന്ധവും പോലീസ് അന്വേഷിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ സ്രാവുകള്‍ ആരാണെന്ന് വെളിപ്പെടുത്തും: പൾസർ സുനി