ഭർത്താവ് ഗള്‍ഫിലെന്ന് പറഞ്ഞ് അടുപ്പത്തിലാകും, പിന്നെ അത് നടത്തും; സുറുമി ആളു കേമത്തിയാണ് !

സുറുമി ആളു കേമത്തിയാണ് !

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (13:32 IST)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത യുവതി പൊലീസ് പിടിയില്‍. രാമമംഗലം മാറാടി കുരുവിപ്പനാൽ സുറുമി ഷമീറിനെയാണ് പൊലീസ് പിടികൂടിയത്. ഓഹരി വിപണിയിൽ നിക്ഷേപിച്ചും, പലിശക്ക് നൽകിയും പണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞാണ് സുറുമി തട്ടിപ്പ് നടത്തിയത്.
 
കോട്ടയം താഴത്തങ്ങാടിയിൽ വാടകയ്ക്ക് താമസിച്ച് തട്ടിപ്പ് നടത്തുന്നതിനിടെയാണ് സുറുമി പൊലീസിന്റെ പിടിയിലായത്. കോട്ടയത്ത് നിന്ന് 31 പവന്‍ സ്വർണവും, പത്തു ലക്ഷം രൂപയും സുറുമി തട്ടിയെടുത്തിട്ടുണ്ടെന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് പറയുന്നത്.
 
ഭർത്താവ് ഗൾഫിലാണെന്ന് പറഞ്ഞാണ് സുറുമി പരിചയം സ്ഥാപിക്കുന്നത്. പ്രദേശത്തെ ഓട്ടോ ഡ്രൈവറുമായി പരിചയപ്പെട്ട ശേഷം ഇയാളുടെ ഏഴര പവന്‍ സ്വർണവും സുറുമി തട്ടിയെടുത്തിരുന്നു. ഓഹരി വിപണിയിൽ നിക്ഷേപിച്ച് ഇരട്ടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് പണവും സ്വർണവും തട്ടിയെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
 
വിശ്വാസം നേടിയെടുക്കുന്നതോടെ ആളുകളിൽ നിന്നും കൂടുതൽ പണം തട്ടിയെടുത്ത ശേഷം സ്ഥലത്ത് നിന്നും മുങ്ങുന്നതാണ് സുറുമിയുടെ പതിവ്. കാസർകോട് നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ സുറുമിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

അടുത്ത ലേഖനം
Show comments