Webdunia - Bharat's app for daily news and videos

Install App

മലയാളികളുടെ തറവാട് സംരക്ഷിക്കുന്നതിനാണ് താൻ നിലകൊള്ളുന്നതെന്ന് റവന്യൂ മന്ത്രി; എ.ജിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ല

എ.ജിയ്ക്ക് മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ല: മന്ത്രി ഇ.ചന്ദ്രശേഖരൻ

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (14:14 IST)
അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. റവന്യൂ വകുപ്പ് ആരുടേയും തറവാട്ട് സ്വത്തല്ല. കഴിഞ്ഞ ദിവസം എ ജി നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ല. കേരളത്തിലെ ജനങ്ങളുടെ തറവാട് സംരക്ഷിക്കുന്നതിനാണ് താൻ നിലകൊള്ളുന്നതെന്നും ചന്ദ്രശേഖരൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
 
അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാനെ മാറ്റിയതിനെതിരെ താൻ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആ കത്തിന് മറുപടി നല്‍കാന്‍ എ ജി തയ്യാറായില്ല. ഈ രീതിയിലാണോ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോട് പെരുമാറേണ്ടതെന്ന് എ.ജി ആലോചിക്കണം. എ.ജിക്ക് അതൃപ്തിയുണ്ടെങ്കിൽ അത് വാര്‍ത്താ സമ്മേളനം നടത്തിയല്ല മറുപടി പറയേണ്ടതെന്നും മന്ത്രി പറഞ്ഞു.
 
കോടതിയിൽ കേസ് ഏത് രീതിയിലാണ് വാദിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ എ.ജിക്ക് അധികാരമുണ്ട്. എന്നാൽ സംസ്ഥാനത്തെ റവന്യൂ വകുപ്പിന്റെ അധിപൻ താനാണ്. മാത്രമല്ല, വകുപ്പിലെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും താന്‍ തന്നെയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് എ.എ.ജി തന്നെ വാദിക്കണമെന്നാണ് തന്റെ നിലപാടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

അടുത്ത ലേഖനം
Show comments