സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനല്ല പാര്‍ട്ടി എന്നോട് മത്സരിക്കാന്‍ പറഞ്ഞത് - പി ജയരാജന്‍

Webdunia
ശനി, 16 മാര്‍ച്ച് 2019 (19:20 IST)
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ സി പി എം വടകര പാര്‍ലമെന്‍റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതുമുതല്‍ പലതരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനാണ് ജയരാജനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് അതിലൊരു പ്രചരണം.
 
പി ജയരാജന്‍ മത്സരിക്കുമ്പോള്‍ താല്‍ക്കാലിക സെക്രട്ടറിക്ക് പകരം കണ്ണൂരില്‍ സ്ഥിരം സെക്രട്ടറിയായി എം വി ജയരാജനെ കൊണ്ടുവന്നതാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് വഴിവച്ചത്. എന്നാല്‍ ഭീതികൊണ്ടാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നാണ് പി ജയരാജന്‍ ഇതേക്കുറിച്ച് പറയുന്നത്.
 
ഇത്തരം പ്രചരണം നടത്തുന്നവര്‍ ആകെ ബേജാറിലാണെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ജയരാജന്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനൊക്കെ ആലോചിക്കുന്നത്. കുപ്രചരണങ്ങളൊന്നും അലോസരപ്പെടുത്തുന്നില്ലെന്നും താനിപ്പോഴും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണെന്നും ജയരാജന്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

ആന്റിവെനം നല്‍കുമ്പോള്‍ തീവ്രമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകാന്‍ സാധ്യത; അടിസ്ഥാന സൗകര്യമില്ലെങ്കില്‍ രോഗിയുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകും

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാമ്പുകടി ചികിത്സയ്ക്ക് ഇനി അലയേണ്ട; 108-ൽ വിളിച്ചാൽ ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രിയിലേക്ക് ഉടൻ മാറ്റം

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

അടുത്ത ലേഖനം
Show comments