Webdunia - Bharat's app for daily news and videos

Install App

രാജാവിന്‍റെ മകന്‍ എത്തിയിട്ട് 34 വര്‍ഷം, ഇന്നും ത്രസിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ !

കെ ആര്‍ അനൂപ്
വെള്ളി, 17 ജൂലൈ 2020 (23:45 IST)
34 വർഷം മുമ്പ് ഇതേപോലൊരു വെള്ളിയാഴ്ചയാണ്  മലയാളികൾ നെഞ്ചിലേറ്റിയ മോഹൻലാലിൻറെ വിന്‍സെന്റ് ഗോമസെന്ന അധോലോകനായകൻ  തിയേറ്ററുകളിലെത്തിയത്. “യെസ്  ഐ ആം എ പ്രിന്‍സ്. അണ്ടര്‍ വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍." മോഹൻലാല്‍ എന്ന സൂപ്പർതാരത്തെ സൃഷ്ടിച്ച സിനിമ കൂടിയാണ് രാജാവിൻറെ മകൻ. 
 
ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന സമയത്ത് ആയിരുന്നു സുരേഷ് ഗോപി ഈ സിനിമയിൽ എത്തിയത്. അദ്ദേഹത്തിന് ബ്രേക്ക് നൽകിയതും ഈ ചിത്രമാണ്. അംബികയുടെ ആൻസി എന്ന നായികാ കഥാപാത്രവും നടൻ രതീഷ് അവതരിപ്പിച്ച കൃഷ്ണദാസ് എന്ന മന്ത്രിയും ആരാധകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. 
 
രണ്ടുവർഷം മുമ്പാണ് ചിത്രത്തിന്റെ സംവിധായകൻ തമ്പി കണ്ണന്താനം ഈ ലോകത്തോട് വിട പറഞ്ഞത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കായി ആയിരുന്നു ഈ കഥാപാത്രം എഴുതിയതെന്ന് തിരക്കഥാകൃത്ത് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഡേറ്റ് ലഭിക്കാത്തതിനാലാണ്  മോഹൻലാൽ രാജാവിൻറെ മകനിൽ എത്തിയത്.
 
സ്വർണ്ണക്കള്ളക്കടത്ത് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് തന്നെയാണ് രാജാവിൻറെ മകൻ 34 വർഷം തികയ്‌ക്കുന്നത് എന്നതാണ് പ്രത്യേകത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindachamy: പീഡന-കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടി

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റീമയും ഭര്‍ത്താവും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

ബംഗ്ലാദേശികളെ പുറത്താക്കണം, കടുപ്പിച്ച് അസം, അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് മേഘാലയ

പിഴത്തുകയിൽ നിന്ന് 16.76 ലക്ഷം തട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻ

ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പരാജയപ്പെട്ടു, കാരണക്കാരന്‍ ചക്ക

അടുത്ത ലേഖനം
Show comments