കുഞ്ഞ് ഉണ്ണിക്കവിതകള്‍ രചിച്ച കുഞ്ഞുണ്ണി മാഷ് വെറും കുഞ്ഞുണ്ണി ആയിരുന്നില്ല. സാഹിത്യരംഗത്തെ ദാര്‍ശനികനായിരുന്നു.
മഹദ് തത്വങ്ങളും ദര്‍ശനങ്ങളും അദ്ദേഹം കുഞ്ഞു വരികളിലും വാക്കുകളിലും ഒളിപ്പിച്ച് പഞ്ചസാരഗുളികയാക്കി കുട്ടികള്‍ക്ക് നല്‍കി. അവരത്ത് രുചിച്ച് രസിച്ചു. ഋഷിസാധ്യമായ അത്ഭുതസിദ്ധിയാണ് കുഞ്ഞുണ്ണിമാഷ് സ്വായത്തമാക്കിയത്. ഋഷിതുല്യനായി അദ്ദേഹം ജീവിച്ചു മരിക്കുകയും ചെയ്തു.
2008 മാര്‍ച്ച് 26 ന് അദ്ദേഹം മരിച്ചിട്ട് 2 വര്‍ഷം തികയുന്നു.
കുട്ടികളുടെ സാഹിത്യാഭിരുചിയേയും, ജീവിത ദര്‍ശനങ്ങളെയും അദ്ദേഹം നന്നെ സ്വാധീനിച്ചു. അവരെ ഈണത്തില്‍ പാടാന്‍ പരിശീലിപ്പിച്ചു.ആവരില്‍ ഒരാളായി അവരുടെ തോഴനായി ചിലപ്പോല്‍ മുത്തശ്ശനായി മാഷായി വഴികാട്ടീയായി.. അങ്ങനെ പല തരത്തിലദ്ദേഹം അവരോടൊപ്പം കഴിഞ്ഞു.
""കുഞ്ഞുണ്ണി മാഷും'' ...എന്നാരെങ്കിലും പറഞ്ഞാല്‍ , ""കുട്ട്യോളും ...എന്ന് ഏത് നവസാക്ഷരനും പൂരിപ്പിച്ചോളും.
"ആന പോകുന്ന പൂമരത്തിന്‍റെ ചോടേ പോണോനാരെടാ
ആനനുമല്ല കൂരനുമല്ല , കുഞ്ഞുണ്ണി മാഷും കുട്ട്യോളും "
എന്ന് നമ്മുടെ നാടന്‍ പാട്ടു തിരുത്തി കുഞ്ഞുണ്ണിയെന്ന ഇത്തിരികവി ഒത്തിരി വയിയകാര്യങ്ങള്‍ സാധിച്ചു.
കുഞ്ഞുണ്ണിയെ വിഗ്രഹിച്ചാല്‍ സമാസമില്ല- കുഞ്ഞില്‍ നിന്നുളളവന്‍ ' എന്ന തര്‍ക്കുത്തരം കിട്ടും.
പൊക്കമില്ലാത്തതാണെന്‍റെ പൊക്കമെന്നു നിലപാടു പ്രഖ്യാപിച്ച കുഞ്ഞുണ്ണിമാഷിന അധ്യാപകനും, കവിയും, സാഹിത്യകാരനും എന്ന് മാഷെ വിശേഷിപ്പിച്ചാല്‍ പോര. ആധുനിക മലയാളകവിതയ്ക്കു പൊരുള്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം കല്പിച്ചു നല്‍കിയ ഒരപൂര്‍വ സാര്‍ത്ഥകജീവിതത്തിന്‍റെ ആകെത്തുകയാണ് കുഞ്ഞുണ്ണി എന്ന കുറിയ മനുഷ്യന്‍.
ഇത്തിരിയുളളതിലെ ഒത്തിരി കണ്ടെത്തിയ കവി കുഞ്ഞുണ്ണി കല്യാണം കഴിച്ചിട്ടില്ലാത്തതു കൊണ്ടു മരണ സമയത്തു ഭാര്യയെ വിട്ടു പോകണ്ടല്ലോ എന്നാശ്വസിക്കുന്നു.
"തന്നെത്തന്നെ ' കല്യാണം കഴിച്ചുകൂടിയ കുഞ്ഞുണ്ണി കോഴിക്കോട് രാമകൃഷ്ണമിഷന്‍ ഹൈസ്ക്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.
ആപ്തവാക്യ തുല്യമായ ഈരടികളും കുട്ടിക്കവിതകളും ചമച്ചുകൊണ്ടിരുന്ന കുഞ്ഞുണ്ണി
ഒരു തുളളി അമ്മിഞ്ഞപ്പാലിന്‍ പരപ്പാണീ ആകാശമെന്ന് '
ആശ്വസിപ്പിച്ച് വിശ്രമജീവിതം നയിച്ചു.
വിത്തും മുത്തും, കവിത, രാഷ്ട്രീയം, കടങ്കഥകള്‍, കുറ്റിപ്പെന്‍സില്‍,ഊണുതൊട്ട് ഉറക്കം വരെ, കുഞ്ഞുണ്ണിക്കവിതകള്‍, വലിയ കുട്ടിക്കവിതകള്‍, നമ്പൂരി ഫലിതങ്ങള്‍ എന്നീ പ്രധാന കൃതികള്‍ക്കു പുറമേ കുഞ്ഞുണ്ണിമാഷ് കുട്ടികള്‍ക്കെഴുതിയ കത്തുകള്‍ പോലും "സാഹിത്യകൃതി'കളായി മാറി.
ഉണ്ടനും ഉണ്ടിയും, പഴങ്കഥകള്‍, പുലിവാല്, കളിക്കോപ്പ്, കുട്ടിക്കവിതകള്‍, കുഞ്ഞുണ്ണിയുടെ കവിതകള്‍ എന്നിവയടക്കം ഒന്‍പത് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
കാര്യവും നേരന്പോക്കും
"കുഞ്ഞു-ണ്ണി മാ-ഷും കുട്ട്യോ-ളും' എന്ന ബുക്കില്‍ നിന്നും
അബ്-ദുള്‍ നാസര്‍
പൂഴി-ക്കു-ന്ന്
പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷെ,
അങ്ങ-യ്-ക്കു കത്തു-വാ-യി-ക്കാ-നും മറു-പ-ടി എ-ഴു-താ-നും നേരം വള-രെ കുറ-വാ-യി-രി-ക്കും. എങ്കി-ലും എന്‍റെ ഈ കത്ത് അവ-ഗ-ണി-ക്ക-രു-ത്.
എസ്.എസ്.എല്‍, സിക്ക് 432മാര്‍-ക്ക് വാങ്ങി-ച്ചി-രി-ക്കു-യാ-ണ് ഞാന്‍. ഞാന്‍ ധാര-ാ-ളം വായി-ക്കാ-റു-ണ്ട്. പഴ-യ നോവ-ലു-ക--ളാ--ണെ-നി-ക്ക-ി--ഷ്--ടം. വൈക്കം, എം.ടി, പുന--ത്തില്‍, എസ്. കെ. തക-ഴി-, കേശ-വ-ദേ--വ്, എന്നി-വ-രു-ടെ നോവ-ലു-കള്‍.
വായന-കഴി-ഞ്ഞാല്‍ എനി-ക്കു പറ-യ-ത്ത-ക്ക നേര--ന്പോ-ക്കു-ക-ളൊ-ന്നു-മി-ല്ല. അത-ി-നാല്‍ ഇട-വേ-ള-കള്‍ വിര-സ-മാ-യി-ത്തീ-രു-ന്നു. ഇതൊ-ഴി-വാ-ക്കാന്‍ ഞാന്‍ പല-പ്പോ-ഴും സിനി-മ-യ്-ക്കു പോകാ--റു-ണ്ട്. അതും -ബോ-റ-ടി-ക്കു--ന്നു.
8888
മാന-സി-ക-വും ബുദ്ധി-പ-ര-വു-മാ-യ ജോലി-കള്‍ ചെ-യ്തു ബോറ-ടിക്കു-ന്പോള്‍ ശാ-രീ-രീ-ക-മാ-യ എന്തെ-ങ്കി-ലും വേല-ക-ളില്‍ ഏര്‍-പ്പെ-ടു-ക--യാ-ണു വേണ്ട--ത്. കൃഷി, കൈത്തൊ-ഴില്‍, കര-കൗ-ശ-ല-വേ-ല-കള്‍, കോഴി-വ-ളര്‍-ത്തല്‍, ആടി-നെ മേയ്-ക്കല്‍, തുട-ങ്ങി-യ എന്തെ-ങ്കി-ലു-മൊ-ന്ന് ഇഷ്-ട--വേ-ല-യാ-യി സ്വീക-രി-ച്ചു-നോ-ക്കൂ.
ഒരു പൂ-ന്തോ-ട്ടം വച്ചു പിടി-പ്പി-ക്കു-ക. അല്ലെ-ങ്കില്‍ പച്ച-ക്ക-റി-ത്തോ-ട്ടം. അത-ില്‍ നിത്യവും ഒരു മണിക്കൂര്‍ വേലചെയ്യുക.