''എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനുജത്തി, നഷ്ടപ്പെടുമ്പോഴുള്ള ദുഃഖം എനിക്കറിയാം'' - വിജയ് പറഞ്ഞതിങ്ങനെ

സഹോദരിയെ നഷ്ടപെട്ട മണിരത്നത്തോട് വിജയ് പറഞ്ഞതിങ്ങനെയായിരുന്നു

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2017 (12:38 IST)
മാർക്ക് ഉണ്ടായിട്ടും നീറ്റ് വഴി മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്ത് അനിത എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് തമിഴ്നാട്ടിൽ വലിയ പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴി തെളിച്ചിരുന്നു. സ്കൂളിൽ തന്നെ ഏറ്റവും അധികം മാർക്ക് ലഭിച്ചിട്ടും മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്തായിരുന്നു അനിത ആത്മഹത്യ ചെയ്തത്.
 
അനിതയുടെ ആത്മഹത്യയെ തുടർന്ന് തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമായിരുന്നു. സിനിമാ - രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ഈ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ ഇളയദളപതി വിജയ്‌യും ഉണ്ടായിരുന്നു. എല്ലാവരും സോഷ്യൽ മീഡിയകളിൽ വഴി അനിതയുടെ കുടുംബത്തിനു പിന്തുണ നൽകിയപ്പോൾ വിജയ്‌ അനിതയുടെ കുടുംബത്തെ നേരിൽ കാണാനെത്തിയിരുന്നു.
 
വിജയുമായുള്ള കൂടികാഴ്ചയുടെ വിശാദംശങ്ങള്‍ സഹോദരന്‍ മണിരത്തിനം കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമവുമായി പങ്കുവെച്ചിരുന്നു. 'എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനജുത്തി. സഹോദരിയെ നഷ്ടപ്പെടുന്നതിന്റെ ദുഖം എനിക്കറിയാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാം മടി കാണക്കേണ്ടതില്ല. അനിതയുടെ അനുജന്റെ വിദ്യാഭ്യാസ ചെലവുകൾ ഞാൻ വഹിച്ചോളാം' എന്ന് വിജയ് പറഞ്ഞതായി മണിരത്നം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

അടുത്ത ലേഖനം
Show comments