ജാർഖണ്ഡിൽ പതിനായിരത്തിലേറെ ആദിവാസികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം,മാധ്യമങ്ങൾ മൗനം പാലിച്ചുവെന്ന് രാഹുൽ ഗാന്ധി

അഭിറാം മനോഹർ
വ്യാഴം, 21 നവം‌ബര്‍ 2019 (11:06 IST)
ജാർഖണ്ഡിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പതിനായിരത്തിലേറെ ആദിവാസികൾക്കെതിരെ രാജ്യദ്രോഹത്തിന് കേസ് ചുമത്തിയതായി രാഹുൽഗാന്ധി. 11200 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിക്കെതിരെ ആദിവാസി സംഘടന ജാർഖണ്ഡ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്.
 
ആദിവാസികളുടെ നേത്രുത്വത്തിൽ 2017ൽ നടന്ന പതൽഗഡി പ്രക്ഷോഭത്തിൽ പങ്കുചേർന്ന പ്രവർത്തകർക്കെതിരെയാണ് ഗവൺമെൻറ് കേസ് ചുമത്തിയത്. ആദിവാസികളുടെ നേത്രുത്വത്തിൽ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം ആദിവാസി പ്രദേശങ്ങൾക്ക് അനുവദിക്കപ്പെട്ട പ്രത്യേക സ്വയംഭരണാവകാശത്തിലെ വ്യവസ്ഥകൾ ഖൂംടി ജില്ലയിലെ ഗ്രാമങ്ങളിൽ കല്ലിൽ കൊത്തി സ്ഥാപിച്ചതായിരുന്നു പതൽഗഡി പ്രക്ഷോഭം.
 
ഇതിനേതുടർന്നാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തുവെന്ന കാരണത്താൽ പേര് വ്യക്തമാക്കാതെ ആദിവാസികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുമാസം മുമ്പാണ് ആദിവാസി സംഘടനയായ ആദിവാസി ന്യായ് മഞ്ച് വിഷയത്തിൽ റിട്ട് ഹർജി നൽകിയത്. 
 
എന്നാൽ പതിനായിരത്തിലേറെ ആദിവാസികൾക്കെതിരെ രാജ്യദ്രോഹകേസ് ചുമത്തിയിട്ട് പോലും പ്രാദേശികവും ദേശീയവുമായ മാധ്യമങ്ങൾ മൗനം പാലിക്കുകയാണ് ചെയ്തതെന്ന് രാഹുൽ ഗാന്ധി കുറ്റപെടുത്തി. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞും ഈ സംഭവത്തിന്റെ പേരിൽ പ്രതികരണങ്ങൾ ഉണ്ടാകാത്തത് ആശങ്കാജനകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments