ഗെയിം കളിക്കാൻ അനുവദിച്ചില്ല, അമ്മയെ വെടിവെച്ച് കൊന്ന് 16കാരൻ

Webdunia
ബുധന്‍, 8 ജൂണ്‍ 2022 (12:32 IST)
മൊബൈൽ ഫോണിൽ ഗെയിം കളിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് 16കാരൻ അമ്മയെ വെടിവെച്ച് കൊന്നു. ലഖ്‌നൗവിലെ അൽഡിക്കോ കോളനിയിൽ താമസിക്കുന്ന 40 കാരിയാണ് മകന്റെ വെടിയേറ്റ മരിച്ചത്. കൊലപാതകം നടന്ന്  മൂന്നാം ദിവസമാണ് സംഭവം പുറം ലോകം അറിഞ്ഞത്.
 
ഞായറാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ഛൻ സൈനിക ഉദ്യോഗസ്ഥനാണ്. പിതാവിന്റെ തോക്ക് ഉപയോഗിച്ചതാണ് 16കാരൻ വെടിവെച്ചത്. കൊലപാതകത്തിന് ശേഷം തോക്ക് കട്ടിലിൽ ഒളിപ്പിച്ച പ്രതി വീട്ടിലുണ്ടായിരുന്ന സഹോദരിയെ മറ്റൊരു മുറിയിൽ പൂട്ടിയിടുകയായിരുന്നു.മൂന്നുദിവസവും 16-കാരന്‍ അമ്മയുടെ മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു. 
 
മൃതദേഹം സൂക്ഷിച്ച മുറിയിൽ നിന്ന് ദുർഗന്ധം വരാതിരിക്കാൻ 16കാരൻ നിരന്തരം മുറിയിൽ സുഗന്ധദ്രവ്യവും റൂം ഫ്രഷ്നരും ഉപയോഗിച്ചിരുന്നു. മൂന്നാംദിവസം ദുര്‍ഗന്ധം വമിച്ച് തുടങ്ങിയതോടെ കൊല്‍ക്കത്തയിലുള്ള അച്ഛനെ വിളിച്ച് കുട്ടി 'അമ്മ മരിച്ച വിവരം പറയുകയായിരുന്നു. അമ്മയെ ഒരാൾ കൊലപ്പെടുത്തി എന്നാണ് കുട്ടി അച്ഛനോട് പറഞ്ഞത്.
 
പോലീസിന് മുൻപിലും കുട്ടി സമാനമായ മൊഴിയാണ് നല്കിയതെങ്കിലും രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ യഥാർത്ഥ സംഭവം പുറത്തുവരികയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments