ജയ്പൂർ സ്ഫോടനപരമ്പര: നാല് പ്രതികൾക്ക് വധശിക്ഷ

അഭിറാം മനോഹർ
വെള്ളി, 20 ഡിസം‌ബര്‍ 2019 (17:23 IST)
2008ൽ ജയ്പൂരിൽ 80 പേർ കൊല്ലപ്പെട്ട ബോംബ് സ്ഫോടനങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് പേരെ രാജസ്ഥാൻ കോടതി വധശിക്ഷക്ക് വിധിച്ചു. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ബുധനാഴ്ച തന്നെ വിധിച്ചിരുന്നു. ഒരാളെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.

പത്തുവർഷം മുൻപ് സ്ഫോടനത്തിൽ 80 പേർ കൊല്ലപ്പെടുകയും 170ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുഹമ്മദ് സെയ്‌ഫ്,സർവർ ആസ്മി,സൽമാൻ,സൈഫർ റഹ്മാൻ എന്നിവരാണ് വധശിക്ഷ ലഭിച്ച നാല് പ്രതികൾ. അഞ്ചാമത്തെ പ്രതി ഷഹബാസ് ഹുസൈനെ കോടതി കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചു
 
ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീന്റെ സഹസ്ഥാപകനായ യാസിൻ ഭട്‌കലാണ് അക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. പ്രതികളിൽ മൂന്ന് പേർ തീഹാർ ജയിലിലാണുള്ളത്. മറ്റു രണ്ടു പേർ ബാട്‌ലാ ഹൗസിൽ നടന്ന ഡൽഹി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
 
2008 മേയ് 13നാണ് ജയ്പൂരിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമായി ഒൻപത് ഇടങ്ങളിൽ ബോംബ് സ്ഫോടനം അരങ്ങേറിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ അപകടകരമായ രീതിയില്‍ തിരക്ക്, സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും: കെ.ജയകുമാര്‍

ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മൂപ്പ് ചോദ്യം ചെയ്യപ്പെടുന്നു, നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടിയും

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

അടുത്ത ലേഖനം
Show comments