Webdunia - Bharat's app for daily news and videos

Install App

ജയ്പൂർ സ്ഫോടനപരമ്പര: നാല് പ്രതികൾക്ക് വധശിക്ഷ

അഭിറാം മനോഹർ
വെള്ളി, 20 ഡിസം‌ബര്‍ 2019 (17:23 IST)
2008ൽ ജയ്പൂരിൽ 80 പേർ കൊല്ലപ്പെട്ട ബോംബ് സ്ഫോടനങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് പേരെ രാജസ്ഥാൻ കോടതി വധശിക്ഷക്ക് വിധിച്ചു. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ബുധനാഴ്ച തന്നെ വിധിച്ചിരുന്നു. ഒരാളെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.

പത്തുവർഷം മുൻപ് സ്ഫോടനത്തിൽ 80 പേർ കൊല്ലപ്പെടുകയും 170ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുഹമ്മദ് സെയ്‌ഫ്,സർവർ ആസ്മി,സൽമാൻ,സൈഫർ റഹ്മാൻ എന്നിവരാണ് വധശിക്ഷ ലഭിച്ച നാല് പ്രതികൾ. അഞ്ചാമത്തെ പ്രതി ഷഹബാസ് ഹുസൈനെ കോടതി കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചു
 
ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീന്റെ സഹസ്ഥാപകനായ യാസിൻ ഭട്‌കലാണ് അക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. പ്രതികളിൽ മൂന്ന് പേർ തീഹാർ ജയിലിലാണുള്ളത്. മറ്റു രണ്ടു പേർ ബാട്‌ലാ ഹൗസിൽ നടന്ന ഡൽഹി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
 
2008 മേയ് 13നാണ് ജയ്പൂരിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമായി ഒൻപത് ഇടങ്ങളിൽ ബോംബ് സ്ഫോടനം അരങ്ങേറിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments