Webdunia - Bharat's app for daily news and videos

Install App

400 പുരുഷന്മാരെ വന്ധ്യം‌കരിച്ചു, രണ്ട് പേരെ കൊലപ്പെടുത്തി; ഗുര്‍മീതിനെതിരെ കേസുകള്‍ ഇനിയും ബാക്കി

ജീവിതകാലം മുഴുവന്‍ ഗുര്‍മീതിന് ഇനി ജയിലില്‍ കഴിയാം; അതിനുള്ള വകയുണ്ട്

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (08:04 IST)
ബലാത്സംഗക്കേസില്‍ ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ആള്‍ദൈവത്തിന് വിധിച്ചത് പത്തു വര്‍ഷം കഠിന തടവാണ്. ശിക്ഷ കുറഞ്ഞുപോയെന്നായിരുന്നു ഇരയാക്കപ്പെട്ട യുവതി പറഞ്ഞത്. നിലവില്‍ മൂന്ന് കേസുകളിലാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്.  
 
രണ്ടു കൊലപാതകക്കേസുകളിലും സേനയിലെ 400 അനുയായികളെ വന്ധ്യംകരിച്ച കേസിലുമാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്. രണ്ടു കൊലപാതകക്കേസിലും വാദം കേള്‍ക്കുന്നതു തിങ്കളാഴ്ച വിധി പറഞ്ഞ സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് തന്നെയാണ് എന്നതാണ് മറ്റൊരു സാമ്യം. ഇതിനാല്‍ തന്നെ കേസില്‍ ഗുര്‍മീതിന് ശിക്ഷ കിട്ടിയേക്കുമെന്നാണ് ജനങ്ങള്‍ കരുതുന്നത്.
 
ദേരാ സച്ചാ സൗദയിലെ ജീവനക്കാരായ 400 പുരുഷന്മാരെ റാം റഹിം സിങ് നിര്‍ബന്ധപൂര്‍വം വന്ധ്യംകരണത്തിന് വിധേയരാക്കിയെന്ന് കാണിച്ചു ഫത്തേബാദ് സ്വദേശി ഹാൻസ് രാജ് ചൗഹാൻ 2012ൽ ഹൈക്കോടതിയെ സമീപിച്ചു. സന്യാസിനിമാരെ ശല്യം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടി എന്ന് ഹർജിയിൽ പറയുന്നു. ഈ കേസും സിബിഐ അന്വേഷിക്കുന്നുണ്ട്.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments