400 പുരുഷന്മാരെ വന്ധ്യം‌കരിച്ചു, രണ്ട് പേരെ കൊലപ്പെടുത്തി; ഗുര്‍മീതിനെതിരെ കേസുകള്‍ ഇനിയും ബാക്കി

ജീവിതകാലം മുഴുവന്‍ ഗുര്‍മീതിന് ഇനി ജയിലില്‍ കഴിയാം; അതിനുള്ള വകയുണ്ട്

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (08:04 IST)
ബലാത്സംഗക്കേസില്‍ ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ആള്‍ദൈവത്തിന് വിധിച്ചത് പത്തു വര്‍ഷം കഠിന തടവാണ്. ശിക്ഷ കുറഞ്ഞുപോയെന്നായിരുന്നു ഇരയാക്കപ്പെട്ട യുവതി പറഞ്ഞത്. നിലവില്‍ മൂന്ന് കേസുകളിലാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്.  
 
രണ്ടു കൊലപാതകക്കേസുകളിലും സേനയിലെ 400 അനുയായികളെ വന്ധ്യംകരിച്ച കേസിലുമാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്. രണ്ടു കൊലപാതകക്കേസിലും വാദം കേള്‍ക്കുന്നതു തിങ്കളാഴ്ച വിധി പറഞ്ഞ സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് തന്നെയാണ് എന്നതാണ് മറ്റൊരു സാമ്യം. ഇതിനാല്‍ തന്നെ കേസില്‍ ഗുര്‍മീതിന് ശിക്ഷ കിട്ടിയേക്കുമെന്നാണ് ജനങ്ങള്‍ കരുതുന്നത്.
 
ദേരാ സച്ചാ സൗദയിലെ ജീവനക്കാരായ 400 പുരുഷന്മാരെ റാം റഹിം സിങ് നിര്‍ബന്ധപൂര്‍വം വന്ധ്യംകരണത്തിന് വിധേയരാക്കിയെന്ന് കാണിച്ചു ഫത്തേബാദ് സ്വദേശി ഹാൻസ് രാജ് ചൗഹാൻ 2012ൽ ഹൈക്കോടതിയെ സമീപിച്ചു. സന്യാസിനിമാരെ ശല്യം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടി എന്ന് ഹർജിയിൽ പറയുന്നു. ഈ കേസും സിബിഐ അന്വേഷിക്കുന്നുണ്ട്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments