നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട 10 ഐഎസ് ഭീകരര്‍ അറസ്‌റ്റില്‍ - റെയ്‌ഡ് തുടരുന്നു

നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട 10 ഐഎസ് ഭീകരര്‍ അറസ്‌റ്റില്‍ - റെയ്‌ഡ് തുടരുന്നു

Webdunia
ബുധന്‍, 26 ഡിസം‌ബര്‍ 2018 (20:04 IST)
എൻഐഎ നടത്തിയ റെയ്ഡിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ള 10 പേരെ അറസ്റ്റ് ചെയ്‌തു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി 16 ഇടങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് ഹർബ് ഇ ഇസ്‌ലാം' എന്ന ഗ്രൂപ്പുമായി ബന്ധമുള്ള ഇവര്‍ പിടിയിലായത്.

ഉത്തർപ്രദേശിലെ അമ്രോഹയിൽ നിന്ന് ഇന്ന് രാവിലെയാണ് അഞ്ച് പേര്‍ അറസ്‌റ്റിലായത്. ബാക്കിയുള്ള അഞ്ചു പേരെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയത്. നിരവധി പേര്‍ കസ്‌റ്റഡിയിലാണ്.

അടുത്തമാസം നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി ഉത്തരേന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടവരാണ് അറസ്‌റ്റിലായത്. ഇവരില്‍ നിന്ന് റോക്കറ്റ് ലോഞ്ചർ, വെടിമരുന്ന്, തോക്കുകൾ, ക്ലോക്കുകൾ എന്നിവ പിടിച്ചെടുത്തു. 7.5 ലക്ഷം രൂപയും 100 മൊബൈല്‍ ഫോണുകളും 135 സിം കാര്‍ഡുകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.

യുപിയിലെ പ്രധാന സ്‌മാരകങ്ങൾക്കുനേരെയും നിരവധി പ്രമുഖ രാഷ്ട്രീയക്കാരെയും ലക്ഷ്യം വെച്ചാണ് ഇവര്‍ പ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് എൻഐഎ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

അടുത്ത ലേഖനം
Show comments