Webdunia - Bharat's app for daily news and videos

Install App

അസമിലെ വിഷമദ്യ ദുരന്തം: സ്‌ത്രീകളടക്കം 84 പേര്‍ മരിച്ചു - മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോര്‍ട്ട്

Webdunia
ശനി, 23 ഫെബ്രുവരി 2019 (16:14 IST)
അസമിൽ വിഷമദ്യ ദുരന്തത്തിൽ സ്‌ത്രീകളുള്‍പ്പെടെ 84 പേര്‍ മരിച്ചു. നിരവധിപ്പേരെ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

ഗുവാഹട്ടിയിൽ നിന്നും 100 കിലോമീറ്റർ അകലെയുളള സാലിമിറ തെയില തൊട്ടത്തിലെ തൊഴിലാളികളാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് മരിച്ചവര്‍ മദ്യം വാങ്ങിയത്. സംഭവസ്ഥലത്തു വെച്ചു തന്നെ 4 സ്‌ത്രീകള്‍ മരിച്ചു.
രാത്രി ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ 12 പേര്‍ മരിച്ചു.
തുടര്‍ന്നാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചത്.

മദ്യം നിര്‍മിച്ച് വില്‍പ്പന നടത്തിയവരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒരു ഗ്ലാസ് മദ്യം 10 രൂപയ്‌ക്കാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. സംഭവത്തില്‍ ജഗിബാരി മേഖലയിൽ നിയമവിരുദ്ധമായി മദ്യശാല നടത്തിയ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു.

അസം എക്സൈസ് മന്ത്രി പരിമാൾ ശുക്ലബാഡ്യ അന്വേഷണത്തിന് ഉത്തരവിട്ടു. ജോലിയിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വ്യജമദ്യം കഴിച്ച് ഉത്തരേന്ത്യയിൽ 100ലധികം ആളുകൾ മരച്ചതിനു പിന്നാലെയാണ് ഇത്തരതിൽ മറ്റൊരു ദുരന്തം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

School Holiday: തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്..; ഈ ജില്ലകളില്‍ നാളെ അവധി

പാലക്കാട് ജില്ലയില്‍ മാത്രം നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ളത് 385 പേര്‍; 9 പേര്‍ ഐസൊലേഷനില്‍

പക്ഷികള്‍ എപ്പോഴും V രൂപത്തില്‍ പറക്കുന്നത് എന്തുകൊണ്ട്?

വാറന്‍ ബഫറ്റിന്റെ സുവര്‍ണ്ണ നിയമം: ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

അടുത്ത ലേഖനം
Show comments