Webdunia - Bharat's app for daily news and videos

Install App

പതിനെട്ട് വര്‍ഷം ആ വീട്ടില്‍ ജോലി ചെയ്‌തു, ഇതാണോ ആമീറിന്റെ സ്‌നേഹമെന്ന് പാചകക്കാരിയുടെ അമ്മ

ഫര്‍സാനയോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല; ഇതാണോ ആമീറിന്റെ സ്‌നേഹമെന്ന് പാചകക്കാരിയുടെ അമ്മ

Webdunia
ബുധന്‍, 30 നവം‌ബര്‍ 2016 (15:44 IST)
സംവിധായികയും ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ ഭാര്യയുമായ കിരൺ റാവുവിന്റെ 80 ലക്ഷം രൂപ വിലമതിക്കുന്ന ആഭരങ്ങൾ മോഷണം പോയ സംഭവത്തില്‍ വീട്ടിലെ പാചകക്കാരിയെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്ത സംഭവം കൂടുതല്‍ വിവാദമാകുന്നു.

വര്‍ഷങ്ങളായി അമീറിന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ഫര്‍സാന ഷെയ്‌ക്കിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്‌റ്റഡിയില്‍ എടുത്തതാണ് വാര്‍ത്തയെ ചൂട് പിടിപ്പിച്ചിരിക്കുന്നത്. പതിനെട്ട് വര്‍ഷങ്ങളായി തന്റെ മകള്‍ ആമീറിന്റെ കുടുംബത്തോടൊപ്പം ഉണ്ടെന്നും അവര്‍ ഒരിക്കലും ഇത്തരത്തിലുള്ള വിശ്വാസ വഞ്ചന ചെയ്യില്ലെന്നും ഫര്‍സാനയുടെ അമ്മ കേസര്‍ ബീഗം 'മിഡ് ഡേ'യോട് പറഞ്ഞതോടെയാണ് സംഭവം വലിയ വാര്‍ത്തയായി മാറിയിരിക്കുന്നത്.

മോള്‍ക്ക് സ്വന്തം കുടുംബത്തേക്കാള്‍ വലുത് ആമീറിന്റെ വീട്ടിലെ കാര്യങ്ങളായിരുന്നു. റമദാന്‍ മാസങ്ങളില്‍ പോലും വീട്ടില്‍ എത്താന്‍ താല്‍പ്പര്യമില്ലാത്ത മകളെ അവിടെ ചെന്നാണ് വീട്ടുകാര്‍ കണ്ടിരുന്നത്. പാചകം ഏറെ ഇഷ്‌ടമായിരുന്ന മോള്‍ക്ക് ആമീറിന്റെ ആഹാര രീതിയും ഇഷ്‌ടമുള്ള ഭക്ഷണം എന്തൊക്കെയെന്നും വ്യക്തമായി അറിയാമായിരുന്നുവെന്നും കേസര്‍ ബീഗം പറഞ്ഞു.

ആമീര്‍ ഞങ്ങളെ വലിയ സ്‌നേഹത്തോടെയാണ് എന്നും കണ്ടിരുന്നത്. അമീറും കുടുംബവും വിദേശയാത്രയ്‌ക്ക് പോകുമ്പോള്‍ പോലും ഫര്‍സാന അവര്‍ക്കൊപ്പം പോയിരുന്നു. പതിനെട്ട് വര്‍ഷമായി ആ വീട്ടില്‍ ജോലി ചെയ്‌തിരുന്ന തന്റെ മകള്‍ ഒരിക്കലും വിശ്വാസ വഞ്ചന ചെയ്യില്ല. മോഷണത്തെ തുടര്‍ന്ന് പൊലീസ് ഞങ്ങളെ സംശയിച്ചപ്പോള്‍ ഹൃദയം തകര്‍ന്നു പോയെന്നും കേസര്‍ ബീഗം വ്യക്തമാക്കുന്നു.

ഫര്‍സാനയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് അന്വേഷണത്തിന്റെ ഭാമായി വീട്ടിലെത്തിയ പൊലീസ് അടുക്കളയിലെ പാത്രങ്ങള്‍ക്കിടെയില്‍ പോലും തിരച്ചില്‍ നടത്തി. ഇതൊന്നും സഹിക്കാന്‍ സാധിക്കുന്നില്ലെന്നും കേസര്‍ ബീഗം പറഞ്ഞു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന 80 ലക്ഷം രൂപ വിലമതിക്കുന്ന മോതിരവും ഡയമണ്ട് നെക്ലേസുമാണ് നഷ്ടപ്പെട്ടത്. മുംബൈയിലെ വസതിയിൽ നിന്നാണ് മോഷണം പോയതെന്നു പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീട്ടു ജോലിക്കാരെയും സംശയമുള്ളവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഫര്‍സാന ഷെയ്‌ക്കിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തത്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

അടുത്ത ലേഖനം
Show comments