Webdunia - Bharat's app for daily news and videos

Install App

അഖിലേഷ് യാദവിന്റെ ബന്ധു പ്രമോദ് ഗുപ്‌തയും കോൺഗ്രസ് നേതാവ് പ്രിയങ്ക മൗര്യയും ബിജെപിയിൽ

Webdunia
വ്യാഴം, 20 ജനുവരി 2022 (16:10 IST)
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ ചുവടുമാറ്റം തുടരുന്നു. സമാജ് വാദി പാർട്ടിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഓരോ പ്രമുഖർ കൂടി വ്യാഴാഴ്‌ച ബിജെപിയിൽ ചേർന്നു. മുലായം സിങ് യാദവിന്റെ ഭാര്യാ സഹോദരനും മുന്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എയുമായ പ്രമോദ് ഗുപ്തയും മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക മൗര്യയുമാണ് ബിജെപിയി‌ൽ ചേർന്നത്.
 
സമാജ് വാദി പാർട്ടിക്കും അഖിലേഷ് യാദവിനുമെതിരെ പ്രമോദ് യാദവ് അടുത്തിടെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അതേസമയം ഉത്തര്‍പ്രദേശില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യംവെച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിവന്ന 'ലഡ്കി ഹും, ലഡ് സക്തി ഹും' ക്യാമ്പയിന്റെ പോസ്റ്റർ ഗേളായിരുന്നു പ്രിയങ്ക മൗര്യ.
 
കഴിഞ്ഞ ദിവസം മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. നേരത്തെ മൂന്ന് മന്ത്രിമാരും എംഎല്‍എമാരും അടക്കം 11 പ്രമുഖ നേതാക്കള്‍ ബിജെപിയില്‍നിന്ന് സമാജ്‌വാദി പാർട്ടിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്കുള്ള നേതാക്കൾ ബിജെപിയിലേക്ക് എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments