Webdunia - Bharat's app for daily news and videos

Install App

അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും; നീക്കങ്ങള്‍ രഹസ്യമായി

Webdunia
ചൊവ്വ, 30 മെയ് 2023 (09:39 IST)
ജനജീവിതം ദുസഹമാക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് വനം വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ അരിക്കൊമ്പനെ മയക്കുവെടി വെച്ച് കീഴടക്കാനാണ് ശ്രമം. ഇതിനായി പ്രത്യേക സംഘം തയ്യാറായി കഴിഞ്ഞു. വീര്യം കൂടിയ മയക്കുമരുന്ന് ഉപയോഗിച്ച് അരിക്കൊമ്പനെ തളര്‍ത്താനാണ് ആലോചന. തമിഴ്‌നാട് വനം വകുപ്പ് അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടത്തുന്നത്. ഉചിതമായ എന്ത് നടപടിയും തമിഴ്‌നാടിന് സ്വീകരിക്കാമെന്നാണ് കേരള വനം വകുപ്പിന്റെ നിലപാട്. 
 
ഷണ്‍മുഖ നദീ ഡാമിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. തമിഴ്‌നാട് വനംവകുപ്പ് ആനയുടെ നീക്കങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് നീക്കം. 
 
അതേസമയം, കമ്പം ടൗണില്‍ വെച്ച് അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കമ്പം സ്വദേശി പാല്‍രാജ് ആണ് ചികിത്സയില്‍ കഴിയവെ മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. ആന തട്ടിയിട്ട് വീണ ഇദ്ദേഹത്തിനു തലയ്ക്കും വയറിനും പരുക്കേറ്റിരുന്നു. തുടര്‍ന്ന് തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments