Webdunia - Bharat's app for daily news and videos

Install App

പിണറായിയെ കണ്ട കേ‍ജ്‌രിവാൾ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി; വിവരങ്ങള്‍ പുറത്തുവിടാതെ എഎപി

പിണറായിയെ കണ്ട കേ‍ജ്‌രിവാൾ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി; വിവരങ്ങള്‍ പുറത്തുവിടാതെ എഎപി

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (16:43 IST)
രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സുചന നല്‍കിയ കമൽഹാസനുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അരവിന്ദ് കേ‍ജ്‌രിവാൾ കൂടിക്കാഴ്ച നടത്തി.

ഇന്ന് ഉച്ചയോടെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയ കേജ്‍രിവാളിനെ കമല്‍ഹസന്റെ മകൾ അക്ഷരയാണ് സ്വീകരിച്ചത്. മൂന്ന് എഎപി നേതാക്കളും കേജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.

കമലിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ രാഷ്‌ട്രീയം ചര്‍ച്ചയായി. കൂടിക്കാഴ്‌ച മിനിറ്റുകളോളം നീണ്ടു നിന്നു.  ചർച്ചയുടെ വിശദാംശങ്ങളെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കാന്‍ കമലും കേജ്‌രിവാളും തയ്യാറായില്ല. തുടർ ചർച്ചകൾക്കായി കമലിനെ ഡൽഹിയിലേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്.

അതേസമയം, കേജ്‍രിവാളിനെ കമൽ സ്വീകരിക്കുന്നതിന്റെയും ഇരുവരും ഒരുമിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങൾ ആം ആദ്മി ട്വിറ്ററിലൂടെ പുറത്തുവിട്ടു.

നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനുമായി കമല്‍‌ഹാസനും കേജ്‍രിവാളും ചര്‍ച്ച നടത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments