വായ്നാറ്റം സഹിക്കാൻ പറ്റിയില്ല; ആലിംഗനം ചെയ്യാൻ വിസ്സമതിച്ച യുവാവിനെ കുത്തി സുഹൃത്ത്

ബെംഗളൂരു വിൽസൺ ഗാർഡൺ സിറ്റി നിവാസി ഷോയിബ് ആണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്.

Webdunia
വ്യാഴം, 4 ജൂലൈ 2019 (15:24 IST)
വായ്നാറ്റമുണ്ടെന്ന കാരണത്താൽ ആലിംഗനം ചെയ്യാൻ മടിച്ച യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. ബെംഗളൂരു വിൽസൺ ഗാർഡൺ സിറ്റി നിവാസി ഷോയിബ് ആണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ഇയാളുടെ സഹോദരനായ ഷഹീദിനും കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമിയായ നബി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
കലാസിപാളയം മാവല്ലി നഗറിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കുറച്ച് ദിവസങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ ഷോയിബിനെ ആലിംഗനം ചെയ്യാൻ നബി ശ്രമിച്ചു. എന്നാൽ വായ് നാറ്റം എന്ന് പറഞ്ഞ് ഷോയിബ് ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും, നബി കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് ഷോയിബ്  സഹോദരനായ ഷഹീദിനെ വിളിച്ചു വരുത്തി. മിനിറ്റുകൾക്കുള്ളിൽ സഹോദരൻ അവിടെയെത്തി. എന്നാൽ ഇയാളെയും കുത്തി പരിക്കേൽപ്പിച്ച ശേഷം നബി സ്ഥലം വിടുകയായിരുന്നു.
 
 
ഷോയിബും ഷഹീദും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. പ്രതിയായ നബി പിന്നീട് പൊലീസ് പിടിയിലായി. കൊലപാതകശ്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments