ബിഹാറില്‍ 264 കോടി മുതല്‍ മുടക്കി എട്ടുവര്‍ഷം കൊണ്ട് നിര്‍മിച്ച പാലം 29-ാം ദിവസം തകര്‍ന്നു വീണു

ശ്രീനു എസ്
വ്യാഴം, 16 ജൂലൈ 2020 (15:22 IST)
ബിഹാറില്‍ 264 കോടി മുതല്‍ മുടക്കി എട്ടുവര്‍ഷം കൊണ്ട് നിര്‍മിച്ച പാലം 29-ാം ദിവസം തകര്‍ന്നു വീണു. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ നിന്നും ചംപരണിലേക്ക് ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് മഴയത്ത് തകര്‍ന്നുവീണത്. ജൂണ്‍ 16നായിരുന്നു പാലം യാത്രയ്ക്കായി തുറന്നു കൊടുത്തത്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
 
പാലം തകര്‍ന്നതോടെ ബിഹാറില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പാലം തകര്‍ന്നതില്‍ പാവം എലികളെ പഴിക്കരുതെന്ന് ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് മദന്‍ മോഹന്‍ ഝാ പരിഹസിച്ചുകൊണ്ട് ട്വീറ്റു ചെയ്തു. അതേസമയം കനത്ത മഴയില്‍ ബീഹാറിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments