'ബീഫ് തിന്നുന്നവർ പട്ടിയിറച്ചി കൂടി തിന്നണം'; വീണ്ടും ട്രോളര്‍മാരെ ഉണര്‍ത്തി ബിജെപി നേതാവ്

നാടന്‍ പശു മാത്രമാണു മാതാവെന്നും വിദേശ പശു മാതാവല്ലെന്നും ബിജെപി നേതാവ് പറയുന്നു.

തുമ്പി ഏബ്രഹാം
ചൊവ്വ, 5 നവം‌ബര്‍ 2019 (14:42 IST)
പശുക്കളെക്കുറിച്ച് വിചിത്ര വാദവുമായി ബിജെപി നേതാവ്. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷാണ് നാട്ടിലെ ട്രോളന്മാര്‍ക്ക് പണയൊരുക്കി രംഗത്തുവന്നത്. നാടന്‍ പശു മാത്രമാണു മാതാവെന്നും വിദേശ പശു മാതാവല്ലെന്നും ബിജെപി നേതാവ് പറയുന്നു.
 
”നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ട്. അതു​കൊണ്ടാണു പശുവിന്‍ പാലിനു സ്വര്‍ണ നിറമുള്ള​ത്. നാടന്‍ പശു മാത്രമാണു നമ്മുടെ മാതാവ്. വിദേശി പശുവിനെ മാതാവായി കണക്കാക്കാനാകില്ല. പശുവിന്‍റെ പാല്‍ കുടിക്കുന്നതു​കൊണ്ടാണ് നാം ​ജീവനോടെ ഇരിക്കു​ന്നത്. അവയെ കൊല്ലുന്നത് മഹാ​പരാധമാണ്. വിദേശികളെ ഭാര്യയാക്കിയവ​ര്‍ പലരുണ്ട്. അവരൊക്കെ കുഴപ്പത്തില്‍ ചാടിയിട്ടേയു​ള്ളുവെന്നും ദിലീപ് ഘോഷ് പറഞ്ഞു
 
ബീഫിനെക്കുറിച്ചും ദിലീപ് ഘോഷ് പരാമര്‍ശിച്ചു. ”വിദേശത്തുനിന്നും നായ്ക്കളെ വാങ്ങി അവയുടെ വിസര്‍ജ്യം കോരി കളയുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് റോഡുവക്കില്‍ ഇരുന്നു ബീഫ് കഴിക്കുന്നത്. അവര്‍ പട്ടിയിറച്ചി കൂടി കഴിക്കണം”- ദിലീപ് ഘോഷ് പറഞ്ഞു. നിരവധിപ്പേരാണ് പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്‌.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments