Webdunia - Bharat's app for daily news and videos

Install App

'അജിത് പവാർ അഴിമതിക്കാരൻ പിന്തുണ സ്വീകരിക്കരുതായിരുന്നു'- ബിജെപി നേതാവ്

അഭിറാം മനോഹർ
ബുധന്‍, 27 നവം‌ബര്‍ 2019 (15:23 IST)
അജിത് പവാർ അഴിമതിക്കാരനാണെന്നും  മഹാരാഷ്ട്രയിൽ സർക്കാർ രൂപികരണത്തിന് അദ്ദേഹത്തിന്റെ പിന്തുണ സ്വീകരിക്കരുതായിരുന്നുവെന്നും മുതിർന്ന ബി ജെ പി നേതാവ് ഏക്‌നാഥ് ഖഡ്‌സെ. മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതിനേ തുടർന്ന് അജിത് പവാർ ബി ജെ പി പാളയത്തിൽ നിന്നും എൻ സി പിയിലോട്ട് മടങ്ങിയിരുന്നു. ഇതിനേ തുടർന്നാണ് ബി ജെ പി നേതാവിന്റെ പ്രതികരണം.
 
പല വൻകിട അഴിമതി കേസുകളിലും പ്രതിയാണ് അജിത് പവാറെന്നും അദ്ദേഹത്തിന്റെ സഖ്യം ഒരിക്കലും ബിജെപി സ്വീകരിക്കരുതായിരുന്നുവെന്നും ഏക്‌നാഥ് ഖഡ്‌സെ പറയുന്നു. നേരത്തെ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത അജിത് പവാർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഇതിനിടെ ഫഡ്നാവിസ് സർക്കാർ അധികാരമേറി നാല്  ദിവസത്തിനുള്ളിൽ അജിത് പവാർ ഉൾപ്പെട്ട 70000 കോടി രൂപയുടെ അഴിമതികേസുകളുടെ അന്വേഷണം തെളിവുകളുടെ അഭാവത്തിൽ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജീവനക്കാരുടെ സഹായം കിട്ടിയോ? പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചയില്‍ ഉത്തരം കിട്ടാതെ പൊലീസ്; സിസിടിവി ദൃശ്യം നിര്‍ണായകം

ജോലി ചെയ്ത് തളർന്നാൽ സൗജന്യമദ്യം, കുടിച്ചത് ഓവറായാൽ ഹാങ്ങോവർ ലീവ്, യുവാക്കളെ ആകർഷിക്കാൻ വാഗ്ദാനവുമായി ടെക് കമ്പനി

കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ

ഈ വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു: 3 വിദ്യാർഥികൾക്കെതിരെ കേസ്

അടുത്ത ലേഖനം
Show comments