കോൾ ഗേൾ വിളി ആത്മഹത്യക്ക് പ്രേരണയാകില്ലെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ
ബുധന്‍, 27 നവം‌ബര്‍ 2019 (12:15 IST)
കോൾ ഗേൾ എന്ന് വിളിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ  ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. ബംഗാളിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 
 
 കാമുകനായ ഇന്ദ്രജിത്ത് കുണ്ടുവുമായി പ്രണയത്തിലായിരുന്ന യുവതി വിവാഹാലോചനയുമായി കാമുകന്റെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇന്ദ്രജിത്തിനെ വിവാഹം കഴിക്കുവാനുള്ള വിവാഹാലോചനയുമായെത്തിയ യുവതിയെ ഇന്ദ്രജിത്തിന്റെ മാതാപിതാക്കൾക്കിഷ്ടപ്പെട്ടിരുന്നില്ല. ഇതിനേതുടർന്ന് ഇന്ദ്രജിത്തിന്റെ മാതാപിതാക്കൾ യുവതിയെ കോൾ ഗേൾ എന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. 
 
ഇതിനേ തുടർന്ന് യുവതി ആത്മഹത്യ ചെയ്യുകയും ആത്മഹത്യാ കുറിപ്പിൽ മരണകാരണം ഇന്ദ്രജിത്തിന്റെ മാതാപിതാക്കളാണെന്ന് എഴുതിവെക്കുകയും ചെയ്തു. ഇതോടെ ഇന്ദ്രജിത്ത് കുണ്ടുവിനും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും എതിരെ പോലീസ് കെസെടുക്കുകയാണുണ്ടായത്. 
 
എന്നാൽ കേസ് റദ്ദാക്കാനുള്ള  ഇന്ദ്രജിത്ത് കുണ്ടുവിന്റെയും മാതാപിതാക്കളുടെയും ഹർജി ഹൈകോടതി പരിഗണിക്കുകയും കൊൽക്കത്താ പോലീസ് കേസ് റദ്ദാക്കുകയുമായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ബംഗാൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശെരിവെക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

Rahul Mamkootathil: രണ്ടാം ബലാംത്സംഗ കേസില്‍ രാഹുലിനു തിരിച്ചടി; അറസ്റ്റിനു തടസമില്ല

അടുത്ത ലേഖനം
Show comments