Webdunia - Bharat's app for daily news and videos

Install App

‘അവരെ കൊന്നുകളഞ്ഞേക്ക്, ഒരു പ്രശ്‌നവും ഉണ്ടാകില്ല‘; കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണം വിവാദത്തില്‍

‘അവരെ കൊന്നുകളഞ്ഞേക്ക്, ഒരു പ്രശ്‌നവും ഉണ്ടാകില്ല‘; കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണം വിവാദത്തില്‍

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (11:22 IST)
ജനതാദള്‍ എസ് നേതാവിനെ കൊലപ്പെടുത്തിയവരെ വെടിവച്ച്‌കൊല്ലാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വിവാദത്തില്‍. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യചാനലാണ് പുറത്തുവിട്ടത്.

മാണ്ഡ്യയിലെ ജനതാദള്‍ എസ് പ്രാദേശിക നേതാവായ ഹൊന്നലഗരെ പ്രകാശിനെ ബൈക്കിലെത്തിയ സംഘം തിങ്കളാഴ്ച വൈകീട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ അക്രമി സംഘത്തെ ദയാദാക്ഷിണ്യം കൂടാതെ വെടിവച്ചുകൊല്ലാനാണ് കുമാരസ്വാമി നിര്‍ദേശം നല്‍കിയത്.

‘കൊലപാതകത്തില്‍ ഞാന്‍ നിരാശനാണ്. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. കൊന്നവരെ എനിക്കറിയില്ല. പക്ഷേ, അവരെ ദയയേതുമില്ലാതെ വെടിവെച്ച് കൊല്ലണം, ഒരു പ്രശ്​നവും ഉണ്ടാകില്ല’ - എന്നാണ് കുമാരസ്വാമി ഫോണിലൂടെ പറഞ്ഞത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി കുമാരസ്വാമി രംഗത്തെത്തി. പെട്ടന്നുണ്ടായ വികാര വിക്ഷോഭത്തില്‍ അങ്ങനെ സംസാരിച്ച് പോയതാണെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ ആര്‍ക്കെങ്കിലും നിര്‍ദേശം നല്‍കിയതല്ലെന്നുമാണ് വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments