കഴുത്തോളം വെള്ളത്തിൽ കുഞ്ഞിനെയും ഉയർത്തിപ്പിടിച്ച് പൊലീസുകാരൻ നടന്നത് ഒന്നര കിലോമീറ്റർ

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2019 (13:29 IST)
വഡോദര; വെള്ളപ്പൊക്കത്തിൽനിന്നും പിഞ്ചു കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ കുഞ്ഞിനെയും ഉയർത്തിപ്പിടിച്ച് കഴുത്തറ്റം വെള്ളത്തിൽ പൊലീസ് ഇൻസ്പെക്ടർ നടന്നത് ഒന്നര കിലോമീറ്റർ. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഗോവിന്ദ് ചൗഡ എന്ന ഇൻസ്പെ‌കടറാണ് കുഞ്ഞിനെ പ്ലാസ്റ്റിക് പാത്രത്തിൽ സുരക്ഷിതമായി കിടത്തി കഴുത്തറ്റം വെള്ളത്തിലൂടെ നടന്നു നീങ്ങിയത്.
 
കനത്തമഴയെ തുടർന്ന് ഗുജറാത്തിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. വെള്ളം പൊങ്ങിയതോടെ വിശ്വാമിത്ര റെയിൽവേസ്റ്റേഷന് സമീപത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനിടെ സ്ത്രീയും കുഞ്ഞും വീടിനുള്ളിൽ ഒറ്റപ്പെട്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതോടെ പൊലീസ് സ്ഥലത്തേക്ക് ഓടിയെത്തി. 
 
കുഞ്ഞിനെ കയ്യിൽപ്പിടിച്ച് കൊണ്ടുപോകുന്നത് സുരക്ഷിതമല്ലാത്തതിനാൽ, ഒന്നര വയസുകാരിയെ തുണിയിൽ പൊതിഞ്ഞ് സുരക്ഷിതമായി പ്ലാസ്റ്റിക് പാത്രത്തിൽ കിടത്തി. ഈ പാത്രവും ഉയർത്തിപ്പിടിച്ച് ഇൻസ്പെക്ടർ വെള്ളക്കെട്ടിലൂടെ നടന്നിനീങ്ങുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ ഗുജറാത്ത് എഡി‌ജിപി ഷാംഷെർ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധിപേരാണ് ഇൻസ്‌പെക്ടറെ അനുമോദിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുനമ്പം വഖഫ് ഭൂമിയല്ലെന്ന് കേരള ഹൈക്കോടതി വിധി; 600 ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസം

സംസ്ഥാന സ്‌കൂള്‍ കായികമേള 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ യാത്രക്കാരിയുടെ ഫോണ്‍ പിടിച്ചുവാങ്ങി; 'സൂപ്പര്‍ഹീറോ' എന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ

ബോഡിഷെയിം പരാമര്‍ശത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി; അത് സംസാരപരമെന്ന് മറുപടി

ക്ഷമയ്ക്ക് പരിധിയുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവർ അനുഭവിക്കും, താലിബാന് മുന്നറിയിപ്പുമായി പാകിസ്ഥാൻ

അടുത്ത ലേഖനം
Show comments