Webdunia - Bharat's app for daily news and videos

Install App

ചെന്നൈയില്‍ സമ്പൂര്‍ണ ലോക്ക് ഡൌണ്‍, ബാങ്കുകളും പ്രവര്‍ത്തിക്കില്ല !

ജോര്‍ജി സാം
തിങ്കള്‍, 15 ജൂണ്‍ 2020 (17:07 IST)
തമിഴ് നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പടെയുള്ള നാല് ജില്ലകളിലാണ് ജൂണ്‍ 19 മുതല്‍ 30 വരെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് 19 രോഗികളുടെ എണ്ണത്തില്‍ ദിനം‌പ്രതി വന്‍ വര്‍ദ്ധനയുണ്ടാകുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
 
ചെന്നൈ, കാഞ്ചീവരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് ജില്ലകളിലാണ് ലോക്‍ഡൌണ്‍. തിങ്കളാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. 
 
ഈ നാലു ജില്ലകളിലെ ലോക്ക് ഡൌണിന്‍റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
 
ഗ്രോസറി ഷോപ്പുകളും പച്ചക്കറിക്കടകളും പെട്രോള്‍ ബങ്കുകളും മൊബൈല്‍ മാര്‍ക്കറ്റുകളും രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ മാത്രം തുറക്കും.
 
വീട്ടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ പരിധിയില്‍ മാത്രമായിരിക്കും ജനങ്ങള്‍ക്ക് വാഹനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി. അവശ്യ കാര്യങ്ങള്‍ക്കും മെഡിക്കല്‍ എമര്‍ജെന്‍സികള്‍ക്കും മാത്രമാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. 
 
ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ലാബുകള്‍, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവ ഉണ്ടായിരിക്കും.
 
ലോക്ക് ഡൌണ്‍ ആരംഭിച്ചതിന് ശേഷം ജൂണ്‍ 29നും ജൂണ്‍ 30നും മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. അതും 33 ശതമാനം ജീവനക്കാര്‍ മാത്രമേ ബാങ്കുകളില്‍ ഉണ്ടായിരിക്കുകയുള്ളൂ. എ ടി എമ്മുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
 
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ 33 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തനം തുടരും. പൊലീസ്, ആരോഗ്യവകുപ്പ്, കോര്‍പ്പറേഷന്‍ എന്നിവ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഓഫീസുകളും വകുപ്പുകളും 33 ശതമാനം ജീവനക്കാരെ മാത്രം അനുവദിച്ചുകൊണ്ട് പ്രവര്‍ത്തിക്കും.
 
രാവിലെ ആറുമണി മുതല്‍ രാത്രി എട്ടുമണി വരെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കും, പാഴ്സല്‍ സര്‍വീസ് മാത്രമായിരിക്കും ഉണ്ടായിരിക്കുക.
 
കോടതികളും മാധ്യമങ്ങളും പ്രവര്‍ത്തിക്കും.
 
ചെന്നൈക്ക് പുറത്തേക്ക് യാത്ര ചെയ്യാനായി ഉള്ള ഇ പാസുകള്‍ പരിമിതപ്പെടുത്തും. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജെന്‍സി എന്നിവയ്ക്ക് മാത്രമായിരിക്കും ഇ പാസ് അനുവദിക്കുക.
 
അമ്മ ഉണവകങ്ങളും കമ്യൂണിറ്റി കിച്ചണുകളും പ്രവര്‍ത്തിക്കും. 
 
കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ അവരുടെ ജോലി നടക്കുന്ന സ്ഥലത്ത് ജീവനക്കാര്‍ക്ക് താമസ സൌകര്യമേര്‍പ്പെടുത്തി മാത്രം ജോലി തുടരാവുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം
Show comments