Webdunia - Bharat's app for daily news and videos

Install App

സഹോദരിയെ അപമാനിച്ചതിന് പരാതി നല്‍കി; യുവാവിനെ ഓടിക്കൊണ്ടിരുന്ന ബസിലിട്ട് വെട്ടിക്കൊന്നു

സഹോദരിയെ അപമാനിച്ചതിന് പരാതി നല്‍കി; യുവാവിനെ ഓടിക്കൊണ്ടിരുന്ന ബസിലിട്ട് വെട്ടിക്കൊന്നു

Webdunia
ബുധന്‍, 13 ജൂണ്‍ 2018 (15:20 IST)
സഹോദരിയെ അപമാനിച്ചയാള്‍ക്കെതിരെ പരാതി നല്‍കിയ പതിനെട്ടുകാരനെ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിലിട്ട് വെട്ടിക്കൊന്നു. യുവാവിന്റെ ബന്ധു കൂടിയായ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പൂനെയിലെ ഖേദ് തെഹ്‌സിലില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

പ്രതി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ മോശമായ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതില്‍ പ്രകോപിതനായ പ്രതി യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.

സംഭവദിവസം ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ പിന്നിലൂടെ എത്തിയ പ്രതി വെട്ടി പരിക്കേല്‍പ്പിച്ചു. ആക്രമണത്തിന് പിന്നാലെ ഇയാള്‍ രക്ഷപ്പെടുകയും ചെയ്‌തു.

യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ പ്രതി പിടിയിലായി. പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ഇതുവരെ എത്തിയത് 263 കപ്പലുകള്‍

അടുത്ത ലേഖനം
Show comments