Webdunia - Bharat's app for daily news and videos

Install App

അക്രമം നടക്കുമെന്ന് ആറ് തവണ ഇന്റലിജെൻസ് വിവരം കൈമാറി, ഡൽഹി പൊലീസ് അനങ്ങിയില്ല

Webdunia
വ്യാഴം, 27 ഫെബ്രുവരി 2020 (20:13 IST)
വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കാലാപത്തിൽ കാര്യങ്ങൾ രൂക്ഷമായി മാറാൻ കാരണം ഡൽഹി പൊലീസ് തുടക്കത്തിൽ കാണിച്ച അനാസ്ഥയെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഡൽഹി പൊലീസ് അക്ഷരാർത്ഥത്തിൽ കാഴ്ചക്കാരാവുകയായിരുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ അടക്കം സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തുവരുകയും ചെയ്തു.
 
സംഘർഷങ്ങൾക്ക് സാധ്യത ഉണ്ട് എന്ന് ആറ് തവണയാണ് ഇന്റലിജെൻസും സ്പെഷ്യൽ ബ്രാഞ്ചും ഡൽഹി പൊലീസിന് വിവരങ്ങൾ കൈമാറിയത്. എന്നാൽ ഈ റിപ്പോർട്ടുകൾ ഡൽഹി പൊലീസ് മുഖവിലക്കെടുത്തില്ല. ജനങ്ങളോട് സംഘടിക്കാൻ ബിജെപി നേതാവ് കപിൽ മിശ്ര ആഹ്വാനം ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. ഇത് പുറത്തിറങ്ങിയ ഉടൻ തന്നെ അക്രമ സധ്യത ഉണ്ടെന്ന് ആദ്യ റിപ്പോർട്ട് ഡൽഹി പൊലീസിന് നൽകിയിരുന്നു.         
 
എന്നാൽ പൊലീസിന്റെ ഭാഗത്തു നിന്നും ഒരു നീക്കവും ഉണ്ടായില്ല. എന്നാൽ പിന്നീട് പല ഇടങ്ങളിലായി അക്രമങ്ങൾ ആരംഭിക്കുകയും നിയന്ത്രിക്കാനാവാത്ത നിലയിലേക്ക് കലാപം വളരുകയുമായിരുന്നു. തുടക്കത്തിൽ പല കലാപ ബാധിത പ്രദേശങ്ങളിലും പൊലീസിന്റെ സാനിധ്യം പോലും ഉണ്ടായിരുന്നില്ല. ഇതോടെ പല ഇടങ്ങളിലേക്കായി കലാപം വ്യാപിച്ചു. 
 
അക്രമം രൂക്ഷമായതോടെ അതിർത്തികൾ അടക്കണം എന്നും കേന്ദ്ര സേനയെ വിന്യസിക്കണം എന്നും ഡൽഹി മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചു എങ്കിലും ഏറെ വൈകിയാണ് ഇക്കാര്യങ്ങൾക്ക് കേന്ദ്ര സർക്കാർ തയ്യാറായത്. അപ്പോഴേക്കും കലാപങ്ങളിൽ മരണം 20 കടന്നിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാക്കൾക്കെതിര കേസെടുക്കാനാകില്ല എന്ന ഡൽഹി പൊലീസിന്റെ നിലപാടും വിവാദമാവുകയാണ്. നേതാക്കൾക്കെതിരെ കേസെടുത്താൽ സമാധാന അന്തരീക്ഷം ഇല്ലാതാകും എന്നാണ് ഡൽഹി പൊലിസ് കോടതിയിൽ വിശദീകരണം നൽകിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഴിഞ്ഞത്ത് അസഭ്യ വാക്കുകള്‍ പറഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; അയല്‍വാസിയായ 54കാരി അറസ്റ്റില്‍

പോക്‌സോ കേസില്‍ അധ്യാപികയ്ക്ക് ജാമ്യം; 16കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ

സമൂഹമാധ്യമങ്ങളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Karkadaka Vavu: ഇന്ന് കര്‍ക്കടക വാവ്

അടുത്ത ലേഖനം
Show comments