Webdunia - Bharat's app for daily news and videos

Install App

ധോണിക്ക് പകരം ധോണി മാത്രം; അടുത്ത ലോകകപ്പിലും മഹി ഉണ്ടാകും

ധോണിക്ക് പകരക്കാരനില്ല

Webdunia
ഞായര്‍, 24 ഡിസം‌ബര്‍ 2017 (16:20 IST)
മുന്‍ നായകന്‍ എം എസ് ധോണിക്ക് തുല്യം ധോണി മാത്രമെന്ന് വീണ്ടും തെളിയുന്നു. 2019ലെ ലോകകപ്പ് മത്സരത്തിലും ധോണി ഉണ്ടാകും. അടുത്ത ലോകകപ്പ് വരെ ധോണി ഇന്ത്യന്‍ ടീമില്‍ തുടരുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്കെ പ്രസാദ് അറിയിച്ചു. 
 
ധോണിക്കു പകരം പരീക്ഷിച്ച വിക്കറ്റ് കീപ്പര്‍മാര്‍ വേണ്ടത്ര ശോഭിക്കാത്തതാണ് ധോണിയുടെ വഴി എളുപ്പമാക്കിയതെന്നാണ് പ്രസാദ് വിശദീകരിക്കുന്നത്. ധോണിക്കു പകരം റിഷഭ് പന്തിനെയായിരുന്നു ഇന്ത്യന്‍ ടീമില്‍ പരീക്ഷിച്ചിരുന്നത്. പന്തിനു പകരക്കാരനായാണ് മുപ്പതുപിന്നിട്ട ദിനേശ് കാര്‍ത്തിക്ക് ടീമില്‍ എത്തിയിട്ടുള്ളത്. 
 
എന്നാൽ, ഇവർക്ക് രണ്ടാൾക്കും ധോണിയുടെ അടുത്തെത്താനുള്ള മികവുപോലുമില്ലെന്നു പ്രസാദ് ചൂണ്ടിക്കാട്ടുന്നു. ധോണിക്കു പുറമെ ദിനേശ് കാര്‍ത്തിക്കാണ് ടീമിലെ ഏക സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍. ഇപ്പോഴും ലോകത്തിലെ ഒന്നാം നന്പര്‍ വിക്കറ്റ് കീപ്പര്‍ ധോണി തന്നെയാണെന്ന് ഓരോ മല്‍സരം കഴിയുന്‌പോഴും കൂടുതല്‍ വ്യക്തമാകുന്നുണ്ട്. 
 
നായകന്‍ വിരാട് കോഹ്ലിയും താത്കാലിക നായകന്‍ രോഹിത് ശര്‍മയും ധോണിക്ക് പിന്തുണ നല്‍കുന്നവരാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

അടുത്ത ലേഖനം
Show comments