ദന്തല്‍ ക്ലിനിക്കില്‍ ഉപയോഗിച്ചത് മലിനമായ സലൈന്‍; തമിഴ്‌നാട്ടില്‍ എട്ടുപേര്‍ ഗുരുതരമായ ബ്രെയിന്‍ അണുബാധ മൂലം മരിച്ചു

ഈ അവസ്ഥയെ ന്യൂറോമെലിയോയ്‌ഡോസിസ് എന്നാണ് പറയുന്നത്.

സിആര്‍ രവിചന്ദ്രന്‍
ശനി, 31 മെയ് 2025 (14:50 IST)
ദന്തല്‍ ക്ലിനിക്കില്‍ മലിനമായ സലൈന്‍ ഉപയോഗിച്ചതുമൂലം തമിഴ്‌നാട്ടില്‍ എട്ടുപേര്‍ ഗുരുതരമായ ബ്രെയിന്‍ അണുബാധ മൂലം മരിച്ചു. തമിഴ്‌നാട്ടിലെ തിരുപത്തൂര്‍ ജില്ലയിലാണ് സംഭവം. ഈ അവസ്ഥയെ ന്യൂറോമെലിയോയ്‌ഡോസിസ് എന്നാണ് പറയുന്നത്. ഇത് തലച്ചോറും സുഷുമ്നാ നാഡിയും ഉള്‍പ്പെടെയുള്ള കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ്. 
 
ദന്ത പരിശോധനയ്ക്കിടെ മലിനമായ ഉപ്പുവെള്ളം ഉപയോഗിച്ചതിനാലാണ് ഇത് സംഭവിച്ചത്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഉപയോഗിച്ച് സലൈന്‍ കുപ്പികള്‍ തുറന്നതാണ് ഇതില്‍ ബര്‍ഖോള്‍ഡെറിയ സ്യൂഡോമല്ലെയ് എന്ന ബാക്ടീരിയ വികസിക്കാന്‍ കാരണമായത്. ഇത് തലച്ചോറിനെ ആക്രമിച്ച് രോഗികളെ മരണത്തിലേക്ക് തള്ളവിട്ടതായും അന്വേഷണത്തില്‍ കണ്ടെത്തി.
 
അന്വേഷണത്തില്‍ ഉപ്പുവെള്ള കുപ്പി തുറക്കാന്‍ പെരിയോസ്റ്റീല്‍ ലിഫ്റ്റ് എന്ന ശസ്ത്രക്രിയാ ഉപകരണമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി.  അശ്രദ്ധമായി അത് വീണ്ടും അടച്ച് ഒന്നിലധികം രോഗികളില്‍ വീണ്ടും ഉപയോഗിച്ചതായും കണ്ടെത്തി. ഇത് 10 പേരില്‍ അണുബാധ പകരുന്നതിലേക്ക് നയിച്ചു. 8 പേര്‍ മരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments