ത്രിപുരയിൽ കിംഗ് മേക്കറായി ദേബ് ബർമൻ, എങ്ങനെ തിപ്ര മോർത്ത സംസ്ഥാനത്തെ മുഖ്യശക്തിയായി?

Webdunia
വ്യാഴം, 2 മാര്‍ച്ച് 2023 (12:58 IST)
ത്രിപുരയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രധാനമായും മത്സരം ഇടത് പാർട്ടിയും ബിജെപിയും തമ്മിലാണ് എന്നാൽ സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയ ശക്തിയായി മറ്റൊരു പാർട്ടിയുടെ സാന്നിധ്യം അവിടെ നിങ്ങൾക്ക് കാണാനാകും. സംസ്ഥാനത്ത് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന കിംഗ് മേക്കറായി ഉയർന്ന് വന്നിരിക്കുകയാണ് ഗോത്ര പാർട്ടിയായ തിപ്രമോത്ത. പത്തോളം സീറ്റുകളിലാണ് ഇപ്പോൾ പാർട്ടി മുന്നിട്ട് നിൽക്കുന്നത്.
 
രാജകുടുംബ അംഗമായ പ്രഭ്യോത് മാണിക്യ ദേബ് ബർമനാണ് തിപ്ര മോത്ത എന്ന പേരിൽ 2019 ഫെബ്രുവരി 25ന് പുതിയ പാർട്ടിക്ക് ജന്മം നൽകിയത്. ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ മുഖ്യധാര പാർട്ടികൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു പുതിയ പാർട്ടിയുടെ രൂപീകരണം. 2018ൽ മറ്റൊരു ഗോത്രവർഗ പാർട്ടിയായിരുന്നു ഐപിഎഫ്ടിയെ കൂട്ടുപിടിച്ചാണ് ബിജെപി അധികാരം പിടിച്ചതെങ്കിൽ ആ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തികൊണ്ടാണ് തിപ്ര മോത്തയുടെ മുന്നേറ്റം.
 
തിപ്രലാൻഡ് എന്ന സ്വപ്നവുമായി ആദിവാസി മേഖലയിൽ നിന്ന് വോട്ട് ചോദിച്ചുകൊണ്ടാണ് ദേബ് ബർമൻ മത്സരരംഗത്തിറങ്ങിയത്. 2018ൽ സമാനമായി സ്വന്തം സംസ്ഥാനം എന്ന നിലയിൽ വോട്ട് ചോദിച്ചുകൊണ്ടായിരുന്നു ഐപിഎഫ്ടിയും വോട്ട് നേടിയത്. എന്നാൽ ഇതിൽ നിന്നും പാർട്ടി പിന്തിരിഞ്ഞതാണ് ജനങ്ങളെ തിപ്രമോത്തയിലേക്ക് അടുപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ റോഡിന് 30000 കിലോമീറ്റര്‍ വരെ വളവുകളില്ല; 14 രാജ്യങ്ങളെയും രണ്ട് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നു!

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

അടുത്ത ലേഖനം
Show comments