റിലേ നിരാഹാര സമരം ആരംഭിച്ച് കർഷർ, വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം

Webdunia
തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (10:45 IST)
ഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം 26 ആം ദിവസത്തിലേയ്ക്ക് കടന്നതോടെ റിലേ നിരാഹാര സമരം ആരംഭിച്ച് കർഷകർ. 11 കർഷകർ വീതം ഓരോ ദിവസവും നിരാഹാരം ഇരിയ്കുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. ഡിസംബർ 25 മുതൽ 27 വരെ ഹരിയാന ദേശീയപാതയിലുള്ള എല്ലാ ടോൾ ബൂത്തുകളും അടയ്ക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം പ്രശ്ന പരിഹാരത്തിനായി വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം കർഷക സംഘടനകളെ അറിയിച്ചു. ചർച്ചയുടെ തീയതി കർഷകർക്ക് തീരുമാനിയ്ക്കാം എന്ന് കർഷിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേഗ് അഗർവാൾ കർഷ സംഘടനകൾക്കയച്ച കത്തിൽ പറയുന്നു.
 
ചർച്ചയിൽ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉന്നയിയ്കുകയും, നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്യാം എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കർഷകർ നിലപാട് വ്യക്തമാക്കിയിട്ടില്ല. സമരം അവസാനിപ്പിയ്ക്കുന്നതിനായി നേരത്തെ അഞ്ച് തവണ കേന്ദ്രം കർഷക സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. നിയമങ്ങൾ പിൻവലിയ്ക്കാനാകില്ല എന്നും ആവശ്യമായ ഭേദഗതികൾ കൊണ്ടുവരാം എന്നുമായിരുന്നു കേന്ദ്രം മുന്നോട്ടുവച്ച നിർദേശം. എന്നാൽ നിയമങ്ങൾ പിൻവലിയ്ക്കാതെ സമര അവസാനിപ്പിയ്ക്കില്ല എന്ന നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments