Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്‍ക്കത്തയില്‍ ഓടുന്ന കാറില്‍ ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; പുലര്‍ച്ചവരെ ലൈംഗികമായി ഉപയോഗിച്ച ശേഷം യുവതിയെ ബസ്സ്‌റ്റോപ്പില്‍ ഉപേക്ഷിച്ചു

നാലുപേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു

കാറില്‍ കൂട്ടബലാത്സംഗം
കൊൽക്കത്ത , ചൊവ്വ, 31 മെയ് 2016 (08:26 IST)
കൊല്‍ക്കത്തയില്‍ ഇരുപതുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഓടുന്ന കാറിനുള്ളില്‍വച്ച് നാലുപേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം പുലര്‍ച്ചയോടെ ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിച്ചുവെന്നാണ് കേസ്.

ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. നിരവധി ഐടി ജോലിക്കാർ താമസിക്കുന്ന കൊൽക്കത്ത സാൾട്ട് ലേക് സെക്ടറില്‍ രാത്രി 11.30യോടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി. വഴിതെറ്റിയ പോയതിനെത്തുടര്‍ന്ന്
വഴിയില്‍ നിന്ന് മൊബൈലില്‍ സംസാരിക്കുകയായിരുന്ന ഒരാളോട് യുവതി വഴി ചോദിച്ചിരുന്നു. ഇയാള്‍ വഴി കാണിച്ചു  കൊടുത്തശേഷം സുഹൃത്തുക്കളുമായി കാറിലെത്തി യുവതിയെ ബലമായി പിടിച്ചു കയറ്റി കൊണ്ടു പോകുകയായിരുന്നു.

പിന്നീട് വാഹനത്തിനുള്ളില്‍ വച്ച് നാലുപേരും തന്നെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പുലര്‍ച്ചവരെ ലൈംഗികമായി ഉപയോഗിച്ച ശേഷം ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. അവശനിലയില്‍ റോഡില്‍ കിടന്ന യുവതിയെ ഒരു ടാക്സി ഡ്രൈവറാണ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പൊലീസ് കേസെടുത്ത ശേഷം യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെന്‍കുമാര്‍ തെറിച്ചു, ലോക്നാഥ് ബെഹ്റ പുതിയ ഡിജിപി; ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍- മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചത് തിങ്കളാഴ്ച രാത്രിയോടെ