ഹത്രസ്: ബലാത്സംഗം നടന്നിട്ടില്ലെന്ന് അലിഗഢ് മെഡിക്കൽ കോളേജിന്റെ ഫോറൻസിക് റിപ്പോർട്ട്

Webdunia
ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (11:26 IST)
ലക്നൗ: ഹത്രസിൽ മേൽജാതിക്കാരുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് അലിഗഡിലെ ജവഹർലാൽ മെഡിക്കൽ കോളേജിന്റെ ഫോറൻസിക് റിപ്പോർട്ട്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് നേരത്തെ ആഗ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തൊയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. 
 
ആഗ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിയുടെ റിപ്പോർട്ടിൽ പൊലീസ് അലിഗഡ് മെഡിക്കൽ കോളേജിന്റെ ഉപദേശം തേടിയിരുന്നു. പെൺകുട്ടി ആക്രമികപ്പെട്ട ദിവസം അലിഗഡ് മെഡിക്കൽ കോളേജിൽ പ്രവേശിയ്ക്കപ്പെട്ടിരുന്നു. ബലപ്രയോഗം നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ് എന്നാൽ ബലാത്സംഗം നടന്നിട്ടുണ്ടോ എന്നത് ഫൊറൻസിക് റിപ്പോർട്ടിന് ശേഷമേ പറയാനകു എന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
 
തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി സെപ്തംബർ 22ന് പെൺക്കുട്ടി മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. മെഡിക്കോ ലീഗൽ റിപ്പോർട്ടിലും ഇക്കാര്യ പരാമർശിയ്ക്കുന്നുണ്ട്. എന്നാൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്കുകളോ അസ്വാഭാവികതയോ ഇല്ലെന്നും മെഡിക്കോ ലീഗൽ റിപ്പോർട്ടിൽ വക്തമാക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം