Webdunia - Bharat's app for daily news and videos

Install App

ഹിജാബ് നിരോധനം പെൺകുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുമോയെന്ന് ജസ്റ്റിസ് ധുലിയ, വിലക്ക് ശരിവെച്ച് ജസ്റ്റിസ് ഗുപ്ത: സുപ്രീം കോടതിയുടെ ഭിന്നവിധിയെ പറ്റി കൂടുതലറിയാം

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2022 (13:18 IST)
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരിവെച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാലബെഞ്ചിന് വിട്ടത്. കേസ് പരിഗണിച്ച ബെഞ്ച് എതിർത്തും അനുകൂലിച്ചും വിധി പ്രസ്ഥാവിച്ച സാഹചര്യത്തിലാണ് കേസ് വിശാലബെഞ്ചിന് വിട്ടത്.
 
 
പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് താൻ പ്രധാനമായും പരിഗണിച്ചതെന്നും കർണാറ്റക ഹൈക്കോടതി ഇക്കാര്യത്തിൽ തെറ്റായ രീതിയിലാണ് സഞ്ചരിച്ചതെന്നും ഹിജാബ് നിരോധനത്തെ തള്ളികൊണ്ടുള്ള വിധിപ്രസ്താവത്തിൽ ജസ്റ്റിസ് സുധാൻശു ധൂലിയ പറഞ്ഞു. അതേസമയം ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന വാദത്തെ ജസ്റ്റിസ് ഹേമന്ദ് ഹുപ്ത ശരിവെച്ചു. ഇക്കാര്യത്തിൽ 11 ചോദ്യങ്ങളാണ് താൻ പരിഗണിച്ചതെന്നും പതിനൊന്നിനും നിരോധനം ശരിവെയ്ക്കുന്ന നിഗമനങ്ങളിലാണ് എത്തിയതെന്നും ജസ്റ്റിസ് ഗുപ്ത അറിയിച്ചു.
 
കേസ് വിശാലബെഞ്ച് പരിഗണിക്കണമോ അതോ ഭരണഘടനാ ബെഞ്ചിന് വിടണമോ എന്ന കാര്യത്തിൽ ഇനി ചീഫ് ജസ്റ്റിസാകും തീരുമാനമെടുക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കുകയോ ഉത്തരവ് ശരിവെച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാൽ കർണാടകത്തിൽ ഹിജാബ് നിരോധനം തുടരും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ യു എസ് റീടെയിലര്‍മാര്‍ നിര്‍ത്തിവച്ചു; വസ്ത്രങ്ങളുടെ കയറ്റുമതി നിര്‍ത്തിവച്ചു

India - USA Trade: ആദ്യം തീരുവയിൽ ധാരണയാകട്ടെ, ഇന്ത്യയുമായി അതുവരെയും ഒരു വ്യാപാര ചർച്ചയുമില്ല, നിലപാട് കടുപ്പിച്ച് ട്രംപ്

അമേരിക്കയുടെ താരിഫ് ഭീഷണി, ഒരുമിച്ച് നിൽക്കാൻ ഇന്ത്യയും ബ്രസീലും, നരേന്ദ്രമോദിയുമായി ചർച്ച നടത്തി

മറ്റു രാജ്യങ്ങളുമായുള്ള ബന്ധം അമേരിക്ക നിര്‍ദേശിക്കുമ്പോലെ തീരുമാനിക്കാനാവില്ലെന്ന് ഇന്ത്യ; പരമാധികാരം സംരക്ഷിക്കും

ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച തീരുവയില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് ട്രംപ്; സംയമനം പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

അടുത്ത ലേഖനം
Show comments