Webdunia - Bharat's app for daily news and videos

Install App

ചൈനീസ് സൈനിക ആസ്ഥാനത്തേയ്ക്ക് അടിയന്തര സന്ദേശമയച്ചു: തട്ടിക്കൊണ്ടുപോയവരെ തിരികെയെത്തിയ്ക്കാൻ നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ

Webdunia
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (10:40 IST)
കിഴക്കൻ ലഡാക്കിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അരുണാചലിലെ അതിർത്തിയിൽനിന്നും ചൈന തട്ടിക്കൊണ്ടുപോയ അഞ്ച് ഇന്ത്യക്കരെ തിരികെയെത്തിയ്ക്കുന്നതിന് നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ. അരുണാചൽ അതിർത്തിയിലെ ചൈനീസ് ആർമി ആസ്ഥാനത്തേയ്ക്ക് അടിയന്തര സന്ദേശം അയച്ചതായി കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
 
ചൈനയുടെ ഭാഗത്തുനിന്നുമുള്ള പ്രതികരണത്തിനായി കാത്തിരിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'അരുണാചൽ അതിർത്തിയിലുള്ള പീപ്പിൾസ് ലിബറേഷൻ ആർമി ആസ്ഥാനത്തേയ്ക്ക് ഇന്ത്യൻ സൈന്യം അടിയന്തര സന്ദേശമയച്ചു. പ്രതികരണത്തിനായി കാത്തിരിയ്ക്കുകയാണ്' കിരൺ റിജിജു ട്വിറ്ററിൽ കുറിച്ചു. 
 
അരുണാചലിലെ അപ്പർ സുബൻസിരി ജില്ലയിൽ അതിർത്തിയിൽ നായാട്ടിനുപോയ അഞ്ചുപേരെ ചൈനീസ് സൈനികർ തട്ടിക്കൊണ്ടുപോയതായും സംഭവത്തിൽ അന്വേഷണ്മ പുരോഗമിയ്ക്കുകയാണ് എന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. സംഘത്തിൽ ഉണ്ടായിരുന്നവരിൽ രക്ഷപ്പെട്ട രണ്ടുപേരാണ് സംഭവം പൊലീസിൽ അറിയിച്ചത്. ചൈനയുമായി അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സമയത്താണ് തട്ടിക്കൊണ്ടുപോകൽ എന്നതിനാൽ ഇന്ത്യ വിഷയത്തെ ഗൗരവമായാണ് കാണുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments