Webdunia - Bharat's app for daily news and videos

Install App

മ്യൂസിയത്തിൽനിന്നും ഹൈദെരാബാദ് നൈസാമിന്റെ സ്വർണക്കപ്പും ടിഫിൻബോക്സും മോഷ്ടിച്ചവർ പിടിയിൽ

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (13:54 IST)
ഹൈദരാബാദിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന നൈസാമിന്റെ വജ്രം പതിച്ച സ്വര്‍ണ ചായക്കപ്പും ടിഫിന്‍ ബോക്‌സും മോഷണം പോയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മുഹമ്മദ് ഗൗസ് പാഷ, മുഹമ്മദ് മുബീന്‍ എന്നിവരാണ് പിടിയിലായത്. മോഷണം നടന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ മോഷ്ടാക്കളെ പൊലീസ് പിടികൂടി. നൂറ് കോടി രൂപ വിലവരുന്നതാണ് കപ്പും ടിഫിന്‍ ബോക്‌സും. മോഷണ വസ്തുക്കള്‍ പോലീസിന് കണ്ടെടുത്തു.
 
മ്യൂസിയത്തിലെ തടികൊണ്ടുള്ള വെന്റിലേറ്റർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നിരുന്നത്ത്. ഭിത്തിയിലൂടെ ഇറങ്ങി കപ്‌ബോർഡ് തകർത്താണ് ടിഫിൻബോക്സും, ചായക്കപ്പും മോഷ്ടിച്ചത്. മോഷണം നടത്തിയ ഇടത്തെ സി സി ടി വി ക്യാമറക്കൾ  മോഷ്ടാക്കൾ തിരിച്ചു വച്ചിരുന്നെങ്കിലും. മറ്റു സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
 
ഹൈദെരാബാദിലെ അവസാനത്തെ നൈസാമായിരുന്ന ഒസ്മാൻ അലി ഖാന്റെ വജ്രവും മാണിക്യവും പതിച്ച സ്വർണ ടിഫിൻ ബോക്സും സ്വർണക്കപ്പുമാണ് മോഷണം പോയിരുന്നത്. മുന്നു തട്ടുകളുള്ള സ്വർണ്ണ ടിഫിൻ ബോക്സിന് രണ്ട് കിലോയോളം തൂക്കം വരും. വജ്രം പതിച്ച സ്വർണ ചായക്കപ്പും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാന്‍ ആപ്പുണ്ട്

എറണാകുളത്ത് ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായ യുവാവ് മരിച്ചു

പ്രചരണത്തിനിടെ എന്താണ് നിങ്ങളുടെ ഊര്‍ജത്തിന്റെ രഹസ്യമെന്ന് റിപ്പോര്‍ട്ടര്‍, അത് സെക്‌സാണെന്ന് മഹുവ മൊയ്ത്ര!

Thrissur Pooram: സ്ത്രീകള്‍ക്ക് സമാധാനത്തോടെ ആസ്വദിക്കാന്‍ കഴിയുമോ തൃശൂര്‍ പൂരം? പേടിക്കണം ആള്‍ക്കൂട്ടത്തില്‍ നിന്നുയരുന്ന കഴുകന്‍ കൈകളെ..!

നാവികര്‍ക്ക് മടങ്ങാം, എന്നാല്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പല്‍ വിട്ടുകൊടുക്കില്ലെന്ന് ഇറാന്‍

അടുത്ത ലേഖനം
Show comments