Webdunia - Bharat's app for daily news and videos

Install App

മർദ്ദനങ്ങളേറ്റുവാങ്ങുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ: പാകിസ്ഥാന്റെ നടപടിയെ ശക്തമായി വിമർശിച്ച് ഇന്ത്യ, എത്രയുംവേഗം പൈലറ്റിനെ മോചിപ്പിക്കാൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (20:05 IST)
ഡൽഹി: പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ ഫൈറ്റർ ജെറ്റ് പൈലറ്റിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട പാകിസ്ഥാന്റെ  നടപടിയെ രൂക്ഷമായ ഭഷയിൽ വിമർശിച്ച് ഇന്ത്യ. പൈലറ്റിനെ എത്രയും പെട്ടന്ന് മോചിപ്പിക്കാൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
 
ബുധാനാഴ്ച പുലർച്ചെ പാകിസ്ഥാൻ ഇന്ത്യൻ  അതിർത്തിയിൽ നടത്തിയ വ്യോമാക്രമണം ചെറുക്കുന്നതിനിടെയാണ് ഇന്ത്യൻ ഫൈറ്റർ ജെറ്റ് പൈലറ്റ് പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായത്. പിന്നീട് ഒരു ഇന്ത്യൻ പന്നിയെ പിടികൂടി എന്ന തലവാചകത്തിൽ ഒരു സൈനികനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു.  
 
അതേ സമയം പിടികൂടിയ ഇന്ത്യൻ പൈലറ്റിനോട് മാന്യമായ രീതിയിലാണ് പെരുമാറുന്നത് എന്ന് അവകാശവാദവുമായി പാകിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്. പിടിക്കപ്പെട്ട  പൈലറ്റ് എന്ന് കരുതപ്പെടുന്ന വ്യക്തി ചോദ്യങ്ങൾക്ക് മറുപടി പറയുന്ന  തരത്തിലുള്ള ദൃശ്യം പങ്കുവച്ചുകൊണ്ടാണ് പാകിസ്ഥാൻ ഈ അവകാ‍ശവാദം ഉന്നയിച്ചിരിക്കുന്നത്. 
 
അക്രമാസക്തരായ പാക് ജവാൻ‌മാരുടെ ഇടയിൽ നിന്നും തന്നെ ഒരു മേജർ രക്ഷിച്ചു എന്നും തന്നോട് മാന്യമായ രീതിയിലാണ് പാക് സൈനിക ഉദ്യോഗസ്ഥർ പെരുമാറുന്നത് എന്നും വിക്മാന്ത അഭിനന്ദൻ എന്ന് പേർ വെളിപ്പെടുത്തിയ സൈനികൻ വ്യക്തമാക്കുന്നു.
 
പാകിസ്ഥാൻ സൈന്യം താങ്കളോട് മാന്യമായല്ലെ പെരുമാറിയത് എന്ന ചോദ്യത്തിന് അതെ എന്നും. സ്വന്തം രാജ്യത്തിലേക്ക് മടങ്ങിയാലും ഇക്കാര്യം താൻ മാറ്റിപ്പറയില്ല എന്നും ദൃശ്യങ്ങളിൽ ഉള്ള വ്യക്തി പറയുന്നുണ്ട്. പാക് സൈനിക ഓഫീസർമാരുടെ ഒരു യൂണിറ്റിലാണ് താൻ ഇപ്പോഴുള്ളത് എന്നു ഇദ്ദേഹം വ്യക്തമാക്കുന്നു. 
 
ഏത് വിമാനത്തിലാണ് താങ്കൾ എത്തിയത്, എന്തായിരുന്നു താങ്കളുടെ ലക്ഷ്യം എന്നെല്ലാം  ദൃശ്യം പകർത്തുന്ന വ്യക്തി ചോദ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ ‘ഈ ചോദ്യങ്ങൾക്ക് എനിക്ക് മറുപടി പറയാനാകില്ല‘ എന്നായിരുന്നു പിടിയിലായ പൈലറ്റിന്റെ മറുപടി, താൻ വിവാഹിതനാണെന്നും, തേക്കേ ഇന്ത്യയിൽ നിന്നുമുള്ള ആളാണെന്നും അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടി പറയുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments