Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാളിന്റെ പുതിയ ഭൂപടം: അംഗീക്കരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ

Webdunia
വ്യാഴം, 21 മെയ് 2020 (09:33 IST)
ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഔദ്യോഗിക ഭൂപടം പുറത്തിറക്കിയ നേപ്പാളിന്റെ നടപടി അംഗീകരിക്കാനാകില്ല എന്ന് കേന്ദ്ര സർക്കാർ. നേപ്പാളിന്റെ നിലപാട് ഏകപക്ഷീയമാനെന്നും പ്രാദേശിക അവകാശവാദങ്ങളുടെ കൃത്രിമ തെളിവുകൾ ഇന്ത്യ അംഗീകരിയ്ക്കില്ല എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗങ്ങളായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയവ നേപ്പാളിന്റെ പ്രാദേശങ്ങളായി ചിത്രീകരിച്ചുകൊണ്ടാണ് നേപ്പാൾ പുതിയ ഭൂപടം പുറത്തിറക്കിയിരിയ്ക്കുന്നത്. 
 
ഇവയുടെ നിയന്ത്രണം തിരികെപിടിയ്ക്കുന്നതിനായി നയതന്ത്ര സമ്മർദ്ദം ശക്തിപ്പെടുത്തുമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി വ്യക്തമാക്കിയിരിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിനുള്ള ഉപയകക്ഷി ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് നേപ്പാൾ ഭൂപടം പുറത്തിറക്കിയിരിയ്ക്കുന്നത്. ഇത്തരം നീതീകരിയ്ക്കാൻ സാധിയ്ക്കാത്ത കാർട്ടോഗ്രാഫിക് വദങ്ങളിൽനിന്നും വിട്ടുനിൽക്കാനും, ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ വഹുമാനിയ്ക്കാനും നേപ്പാളിനോട് ആവശ്യപ്പെടുന്നു എന്നും ആഭ്യന്തര മന്ത്രാലയം മറുപടി നൽകി.        

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡാറ്റ പാക്കുകൾ, മറ്റ് ഓപ്പറേറ്റർമാരേക്കാൾ കുറഞ്ഞ നിരക്ക് ജിയോയിലെന്ന് ബിഎൻപി പാരിബാസ് റിപ്പോർട്ട്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് വേണ്ട, കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച്, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും

താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

അടുത്ത ലേഖനം
Show comments