Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാൻ സിവിലിയൻ വിമാനങ്ങൾ മറയാക്കി, ഭട്ടിൻഡ വിമാനത്താവളം ലക്ഷ്യം വെച്ചു, വെടിവെച്ചിട്ടത് തുർക്കി ഡ്രോൺ

അഭിറാം മനോഹർ
വെള്ളി, 9 മെയ് 2025 (18:48 IST)
മെയ് എട്ടിന് രാത്രി ഇന്ത്യയെ ആക്രമിക്കാനായി പാകിസ്ഥാന്‍ ഉപയോഗിച്ചത് തുര്‍ക്കി നിര്‍മിത ഡ്രോണുകളെന്ന് ഇന്ത്യ. ഭട്ടിന്‍ഡയില്‍ നിന്നും ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഘര്‍ഷം സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യയുടെ വിശദീകരണം. പാകിസ്ഥാന്‍ ഇന്ത്യയിലെ നാല് വ്യോമകേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചെന്നും എന്നാല്‍ ഇതെല്ലമ വിഫലമാക്കിയെന്നും ഇന്ത്യന്‍ സേന വ്യക്തമാക്കി.
 
നിയന്ത്രണരേഖയിലുടനീളം പാകിസ്ഥാന്‍ വെടിവെയ്പ്പ് നടത്തി. ഇന്ത്യയിലെ 36 കേന്ദ്രങ്ങളാണ് പാകിസ്ഥാന്‍ ലക്ഷ്യമിട്ടത്. ആക്രമിക്കാനായി 500 ഡ്രോണുകളോളം ഉപയോഗിച്ചു. ഇതില്‍ 400 എണ്ണവും ഇന്ത്യ വെടിവെച്ചിട്ടു. പലതവണ ഇന്ത്യയുടെ വ്യോമാതിര്‍ത്തി പാകിസ്ഥാന്‍ ലംഘിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരിശോധിക്കാനാണ് ഡ്രോണുകള്‍ അയച്ചതെന്നാണ് സൈന്യം വിലയിരുത്തുന്നത്. പാകിസ്ഥാന്‍ ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണ്. പാക് ഷെല്ലാക്രമണത്തില്‍ പുഞ്ചിലെ ഗുരുദ്വാര തകര്‍ന്നു. എന്നാല്‍ ഇത് ഇന്ത്യ തകര്‍ത്തതാണെന്ന വ്യജ പ്രചാരണം നടന്നു. ഇത് കൂടാതെ ഒരു ക്രിസ്ത്യന്‍ ആരാധാനലയവും സ്‌കൂളും തകര്‍ത്തു. ആക്രമണം നടക്കുന്ന സമയത്ത് സിവിലിയന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമപാത തുറന്നുകൊടുത്തു. ഈ സമയത്ത് ദമ്മാമില്‍ നിന്ന് ലാഹോറിലേക്ക് വിമാനമെത്തി. ഇന്ത്യന്‍ തിരിച്ചടിയില്‍ സിവിലിയന്‍ വിമാനത്തിന് നേരെ ആക്രമണമുണ്ടാക്കുക എന്നതാണ് പാകിസ്ഥാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞാണ് ഇന്ത്യ പ്രതികരിച്ചത്.
 
 സിവിലിയന്‍ വിമാനങ്ങള്‍ മറയാക്കിയാണ് പാകിസ്ഥാന്‍ ഡ്രോണുകള്‍ പറത്തിയത്. ഭട്ടിന്‍ഡയില്‍ നിന്നും ലഭിച്ചത് തുര്‍ക്കി നിര്‍മിത ഡ്രോണുകളാണ്. വിദേശകാര്യ സ്‌ക്രട്ടറി വിക്രം മിശ്രി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Dance of the Hillary: വാട്ട്‌സാപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം,ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ സൈബര്‍ ആക്രമണം

വലിയ ശബ്ദത്തോടെ ഷെൽ ആക്രമണം, പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായി: അതിർത്തിയിൽ കുടുങ്ങിയ 'ഹാഫ്' ടീം പറയുന്നു

പാക്കിസ്ഥാന്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ കണ്ടെത്തി

Territorial Army: ഉടൻ എത്തണം, ടെറിട്ടോറിയൽ ആർമിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം, സേവനത്തിനായി എത്തുക 14 ബറ്റാലിയൻ

കൂടുതൽ നഗരങ്ങളിൽ സൈറണുകൾ, തന്ത്രപ്രധാന സ്ഥലങ്ങളിൽ ജാഗ്രത നിർദേശം, സുരക്ഷ കടുപ്പിച്ച് രാജ്യം

അടുത്ത ലേഖനം
Show comments