Webdunia - Bharat's app for daily news and videos

Install App

വിമർശിച്ചും ചിന്തിപ്പിച്ചും അന്താരാഷ്ട്ര മാധ്യമങ്ങൾ; ഇന്ത്യ - പാക് സംഘർഷം ചർച്ചയായതിങ്ങനെ

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (18:21 IST)
ഫെബ്രുവരി 14ന് നടന്ന പുൽവാമാ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ-പാക് സംഘർഷങ്ങൾ വിദേശമാധ്യമങ്ങളിൽ നിറഞ്ഞ് പുകയുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുളള സംഘർഷം അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറ്റെടുത്തു. പുൽവാമാ ഭീകരാക്രമണവും, ബലാക്കോട്ട് ആക്രമണവുമൊക്കെ നയതന്ത്ര ബന്ധങ്ങളെ എങ്ങനെ ബാധിക്കും എന്ന ചർച്ചകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളും മുന്നോട്ട് വയ്ക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ലേഖനങ്ങളാണ് വിവിധ വെബ്സൈറ്റുകളിലും, പത്രങ്ങളിലും, ടിവി ചാനലുകളിലും നല്‍കിയത്. യുദ്ധം നടക്കുമോ എന്നു വരെയുളള ചർച്ചകളിലേക്ക് ഇതു നീളുകയുണ്ടായി.

ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ ഇന്ത്യ-പാക് സംഘർഷത്തിൽ എടുത്ത നിലപാട് വളരെ വ്യത്യസ്തമാണ്. യുദ്ധത്തിൽ നിന്നും ഇരു രാജ്യങ്ങളെയും ആരാവും ഇത്തവണ പിന്തിരിപ്പിക്കുക എന്ന തലക്കെട്ടോടു കൂടിയ ലേഖനമാണ് അവർ പ്രസിദ്ധീകരിച്ചത്. മറ്റു അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നും വ്യത്യസ്ഥമായിരുന്നു അവരുടെ നിലപാട്.

ഇന്ത്യ - പാക് സംഘർഷം തുടങ്ങിയപ്പോൾ മുതൽ ലോകരാജ്യങ്ങൾ പല നിലപാടുളായിരുന്നു സ്വീകരിച്ചു വന്നത്. ചിലർ ഇന്ത്യയോട് പക്ഷം ചേരുകയും ചില രാജ്യങ്ങൾ വിയോജിക്കുകയുംമാണ് ചെയ്തിരുന്നത്. ഗാർഡിയിൻ ഇതിനു ചരിത്രത്തിൽ നിന്നും ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ് ലേഖനത്തിലൂടെ ചെയ്തിരിക്കുന്നത്.

പിന്നീട് എടുത്തുപറയേണ്ടതു വിദേശ മാധ്യമമായ അൽ ജസീറ കൈക്കൊണ്ട നിലപാടാണ്. അൽജസീറയുടെ ഒരു പരുപാടിയിൽ ഇന്ത്യൻ മാധ്യമങ്ങളെ വിമർശിക്കുന്നുണ്ട്. ജനങ്ങളിൽ വിദ്വേഷത്തിന്റെ വിത്താണ് ഇന്ത്യയിലെ ചില മാധ്യമങ്ങൾ വിതറുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. വാശിയുടെയും, യുദ്ധവെറിയുടെയും ആഹ്വാനമാണ് മാധ്യമങ്ങൾ വിളമ്പുന്നതെന്നും, മാധ്യമ ധർമ്മത്തിൽ നിന്നും വ്യതിചലിക്കുന്ന പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നതെന്നും കൂറ്റപ്പെടുത്തുന്നുണ്ട്.

ഇന്ത്യയുടെ തിരിച്ചടിക്കു ശേഷം ഇരു രാജ്യങ്ങൾക്കും കടുത്ത നടപടികളിൽ നിന്നും പിന്മാറാനുളള അവസരമൊരങ്ങുകയാണ് എന്നാണ് ദി ന്യുയോർക്ക് ടൈംസിൽ വന്ന തലക്കെട്ട്. ഇങ്ങനെ വ്യത്യസ്ഥമായ നിലപാടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സ്വീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഓപ്പറേഷൻ റൈസിംഗ് ലയൺ: ഇറാനെതിരായ സൈനിക നടപടികൾ ദിവസങ്ങളോളം നീണ്ടുനിൽക്കും, വ്യക്തമാക്കി നെതന്യാഹു

Ramesh Vishwaskumar: 'ചുറ്റിലും വിമാനത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുകിടക്കുന്നു, ഞാന്‍ പേടിച്ചു, എഴുന്നേറ്റ് ഓടി'; എയര്‍ ഇന്ത്യ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട രമേശ് പറയുന്നു

Israel vs Iran: ലോകത്തെ യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ഇസ്രയേല്‍; ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, ഉഗ്രസ്‌ഫോടനം, അടിയന്തരാവസ്ഥ

Air India Plane Crash: ഭാര്യയെയും മക്കളെയും യുകെയില്‍ എത്തിക്കാന്‍ പ്രതീക് അതിയായി ആഗ്രഹിച്ചു; ആകാശദുരന്തം കവര്‍ന്നെടുത്ത 'ചിരി'

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

അടുത്ത ലേഖനം
Show comments