എതിരഭിപ്രായം മറനീക്കി പുറത്തേക്ക്; രജനികാന്തിനെ പരസ്യമായി തള്ളിപ്പറഞ്ഞ് കമൽഹാസൻ രംഗത്ത്

എതിരഭിപ്രായം മറനീക്കി പുറത്തേക്ക്; രജനികാന്തിനെ പരസ്യമായി തള്ളിപ്പറഞ്ഞ് കമൽഹാസൻ രംഗത്ത്

Webdunia
വെള്ളി, 20 ജൂലൈ 2018 (18:02 IST)
ചെന്നൈ - സേലം അതിവേഗ എട്ടുവരിപ്പാത നിര്‍മാണം പാടില്ലെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും കര്‍ഷകരും നടത്തിയ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ സൂപ്പർ താരം രജനികാന്തിനെ വിമര്‍ശിച്ച് ഉലകനായകൻ കമൽഹാസൻ.

പാത ആവശ്യമാണെന്നും അതിനെ എതിർക്കേണ്ടതില്ലെന്നുമായിരുന്നു രജനികാന്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാൽ, പാത ആവശ്യമാണോയെന്നു ആദ്യം പറയേണ്ടതു ജനമാണെന്നായിരുന്നു കമലിന്റെ മറുപടി.

ഇതാദ്യമായിട്ടാണ് ജനകീയ വിഷയത്തില്‍ ഇരുവരും പരസ്യമായി എതിരഭിപ്രായം പറയുന്നത്. ചെന്നൈ - സേലം അതിവേഗ പൂര്‍ത്തിയായല്‍ ചെന്നൈയിൽ നിന്നു സേലത്തേക്കുള്ള യാത്രാ സമയം മൂന്നു മണിക്കൂർ കുറയുമെന്നാണു പ്രതീക്ഷ.

പാതയ്‌ക്കെതിരെ പൂലവരി, നാഴിക്കൽപ്പട്ടി, കുപ്പന്നൂർ, അച്ചൻകുട്ടപ്പട്ടി ഗ്രാമങ്ങളിലെ കർഷകരാണ് സമരം നടത്തുന്നത്.

ചെന്നൈ - സേലം എട്ടുവരിപ്പാത നടപ്പാക്കാന്‍ അധികൃതര്‍ തുനിഞ്ഞാല്‍ താന്‍ എട്ടുപേരെ കൊല്ലുമെന്ന് തമിഴ് നടൻ മൻസൂർ അലിഖാന്‍ വിവാദ പ്രസ്‌താവന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് താരത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments