Webdunia - Bharat's app for daily news and videos

Install App

'രാജ്യത്ത് മെഴുകുതിരിക്കും ടോർച്ചിനും ക്ഷാമം ഇല്ലായിരുന്നു, ഇനി അതും കൂടെ ഉണ്ടാകും'; മോദിയുടെ വിളക്ക് തെളിയിക്കലിനെ പരിഹസിച്ച് നേതാക്കൾ

അനു മുരളി
വെള്ളി, 3 ഏപ്രില്‍ 2020 (13:59 IST)
കൊവിഡ് 19 പടർന്നു പിടിക്കുന്ന ഈ സമയത്ത് കൊറോണയുടെ ഇരുട്ട് മായ്ക്കുന്നതിനായി ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റോളം വീടിനുള്ളിൽ തന്നെയിരുന്ന് ദീപം തെളിയിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥൻ.
 
ഏപ്രില്‍ 5 ഞായറാഴ്ച രാത്രി വീടുകളില്‍ ടോര്‍ച്ചുകളും ദീപങ്ങളും തെളിയിക്കാനുള്ള മോദിയുടെ ആഹ്വാനം വളരെ മികച്ച ആശയമാണെന്ന് കണ്ണൻ ഗോപിനാന്ഥൻ പരിഹസിച്ചു. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും മെഴുകുതിരിയ്ക്കും ബാറ്ററികള്‍ക്കും ക്ഷാമം ഇല്ലായിരുന്നു ഇനി അതുംകൂടി ഉണ്ടാകുമെന്നും കണ്ണന്‍ ഗോപിനാഥന്‍ പരിഹസിച്ചു. 
 
നേരത്തേ മോദിയുടേത് വെറും ഷോ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഷോ മാൻ എന്നാണ് തരൂർ മോദിയെ അഭിസംബോധന ചെയ്തിരിക്കുന്നത്. ആളുകളുടെ വേദന, അവരുടെ ആകുലത, അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ, വിഷമം എന്നിവയെ കുറിച്ചൊന്നും ഒന്നും പ്രതികരിക്കുന്നില്ല. പകരം വെറും ഷോ ഓഫ് മാത്രമാണ് പ്രധാനമന്ത്രി കാണിക്കുന്നത്. ലോക്ക് ഡൗണിനു ശേഷമുള്ള പ്രശ്‌നങ്ങളോ കാഴ്ചപ്പാടുകളോ ഭാവകാര്യങ്ങളോ ഇല്ല. ഇന്ത്യയുടെ ഫോട്ടോ- ഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീല്‍ ഗുഡ് അവതരണം മാത്രമായിരുന്നു ഇന്ന് രാവിലെ മോദി കാഴ്ച വെച്ചതെന്ന് തരൂർ കുറ്റപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments