'ഗജ കൊടുങ്കാറ്റ്': തമിഴ്‌നാടിന് കൈത്താങ്ങായി കേരളം

'ഗജ കൊടുങ്കാറ്റ്': തമിഴ്‌നാടിന് കൈത്താങ്ങായി കേരളം

Webdunia
ബുധന്‍, 21 നവം‌ബര്‍ 2018 (14:43 IST)
തമിഴ്‌നാട്ടിൽ 'ഗജ' വരുത്തിവെച്ച നാശനഷ്‌ടങ്ങൾ ചെറുതൊന്നുമല്ല. തമിഴ്‌നാട് മൊത്തമായി ഗജയുടെ താണ്ഡവം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ചില സ്ഥലങ്ങളിൽ മാത്രമായി ചുരുങ്ങിയത് പലയിടങ്ങളിലും ആശ്വാസമായി.
 
'ഗജ' ചുഴലിക്കാറ്റ് നാശംവിതച്ച സ്ഥലങ്ങളിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ കേരളത്തിൽ നിന്ന് നൽകും. ഇത് സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളിലേയും ദുരന്ത നിവാരണ അധികൃതർ ആശയവിനിമയം നടത്തുകയും ചെയ്‌തു.
 
നാഗപട്ടണം, തിരുവാരൂർ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റിനാൽ വൻ നാശനഷ്‌ടം സംഭവിച്ചിരിക്കുന്നത്. കോഴിക്കോട്, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റികളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചേർന്ന് ഈ സ്ഥലങ്ങളിളേക്ക് അവശ്യ സാധനങ്ങൾ ഉടൻ എത്തിക്കുന്നതിനാണ് തീരുമാനം ആയിരിക്കുന്നത്.
 
ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ  സഹോദരങ്ങൾക്കൊപ്പം കേരളം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

അടുത്ത ലേഖനം
Show comments