Webdunia - Bharat's app for daily news and videos

Install App

കുൽഭൂഷൺ ജാദവ് ഇന്ത്യൻ ചാരനെന്ന് പാക്കിസ്ഥാന്‍; വധിച്ചാൽ ആസൂത്രിത കൊലപാതകമായി കണക്കാക്കും: ഇന്ത്യ

കുൽഭൂഷൺ ജാദവിന് വധശിക്ഷ നൽകാനുള്ള പാക്ക് തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ ആസൂത്രിത കൊലപാതകമായി കണക്കാക്കും: ഇന്ത്യ

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (08:11 IST)
‘ഇന്ത്യൻ ചാരൻ’ എന്നാരോച്ച കുൽഭൂഷൺ ജാദവിന് വധശിക്ഷ നൽകാനുള്ള പാക്ക് തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് ഇന്ത്യ. ഈ വിഷയത്തില്‍ ഇന്ത്യയിലേക്കുള്ള പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിത്തിനെയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. കോടതി നടപടികൾ പ്രഹസനമാണെന്ന് ഇന്ത്യ വ്യക്തമാക്കി. എന്നാൽ നിയമത്തിന് അനുസരിച്ചാണ് വധശിക്ഷ വിധിച്ചതെന്നാണ് അബ്ദുൽ ബാസിതിന്റെ വാദം.    
 
1999ൽ ഷെയ്ഖ് ഷമീം എന്ന ഇന്ത്യക്കാരനെ ചാരനെന്ന് മുദ്രകുത്തി പാക്കിസ്ഥാൻ വധശിക്ഷ നല്‍കിയിരുന്നു. പിന്നീടും പിടിയിലായ മറ്റു നിരവധി ഇന്ത്യക്കാരെ ചാരനെന്ന് ആരോപിച്ച് വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.
 
2003 മുതൽ ഇറാനിലെ ചഹ്ബഹറിൽ കച്ചവടം നടത്തി വന്ന ജാദവ് പാക്കിസ്ഥാനിലേക്ക് കടക്കും വഴിയാണ് പാക്ക് രഹസ്യാന്വേഷണ ഏജൻസിയുടെ വലയിലായത്. തുടര്‍ന്ന്  ജാദവ് ഇന്ത്യൻ നാവിക സേനയിൽ കമാൻഡർ പദവിയിലുള്ള ഉദ്യോഗസ്ഥനാണെന്നും, ഇപ്പോൾ ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യ്ക്കു വേണ്ടി പ്രവർത്തിക്കുകയാണെന്നും എഫ്ഐആറിൽ പറയുന്നു. 
 

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price: മെരുക്കാനാവാതെ സ്വർണവില, 75,000 കടന്നു

VS Achuthanandan: വലിയ ചുടുകാട്ടില്‍ വി.എസ് അന്ത്യവിശ്രമം കൊള്ളുക ഇവിടെ; തൊട്ടടുത്ത് പ്രിയ സുഹൃത്ത്

Karkadaka Vavu: കര്‍ക്കടക വാവ്, സംസ്ഥാനത്ത് നാളെ പൊതു അവധി

വിഎസിനെ കാണാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കാത്തുനിന്ന് ചെന്നിത്തല

VS Achuthandnan: 'കണ്ണേ കരളേ വിഎസേ'; മഴയും തോറ്റു, നിരത്തുകളില്‍ കടലിരമ്പം

അടുത്ത ലേഖനം
Show comments