Webdunia - Bharat's app for daily news and videos

Install App

കുൽഭൂഷൺ ജാദവ് ഇന്ത്യൻ ചാരനെന്ന് പാക്കിസ്ഥാന്‍; വധിച്ചാൽ ആസൂത്രിത കൊലപാതകമായി കണക്കാക്കും: ഇന്ത്യ

കുൽഭൂഷൺ ജാദവിന് വധശിക്ഷ നൽകാനുള്ള പാക്ക് തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ ആസൂത്രിത കൊലപാതകമായി കണക്കാക്കും: ഇന്ത്യ

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (08:11 IST)
‘ഇന്ത്യൻ ചാരൻ’ എന്നാരോച്ച കുൽഭൂഷൺ ജാദവിന് വധശിക്ഷ നൽകാനുള്ള പാക്ക് തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് ഇന്ത്യ. ഈ വിഷയത്തില്‍ ഇന്ത്യയിലേക്കുള്ള പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിത്തിനെയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. കോടതി നടപടികൾ പ്രഹസനമാണെന്ന് ഇന്ത്യ വ്യക്തമാക്കി. എന്നാൽ നിയമത്തിന് അനുസരിച്ചാണ് വധശിക്ഷ വിധിച്ചതെന്നാണ് അബ്ദുൽ ബാസിതിന്റെ വാദം.    
 
1999ൽ ഷെയ്ഖ് ഷമീം എന്ന ഇന്ത്യക്കാരനെ ചാരനെന്ന് മുദ്രകുത്തി പാക്കിസ്ഥാൻ വധശിക്ഷ നല്‍കിയിരുന്നു. പിന്നീടും പിടിയിലായ മറ്റു നിരവധി ഇന്ത്യക്കാരെ ചാരനെന്ന് ആരോപിച്ച് വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.
 
2003 മുതൽ ഇറാനിലെ ചഹ്ബഹറിൽ കച്ചവടം നടത്തി വന്ന ജാദവ് പാക്കിസ്ഥാനിലേക്ക് കടക്കും വഴിയാണ് പാക്ക് രഹസ്യാന്വേഷണ ഏജൻസിയുടെ വലയിലായത്. തുടര്‍ന്ന്  ജാദവ് ഇന്ത്യൻ നാവിക സേനയിൽ കമാൻഡർ പദവിയിലുള്ള ഉദ്യോഗസ്ഥനാണെന്നും, ഇപ്പോൾ ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യ്ക്കു വേണ്ടി പ്രവർത്തിക്കുകയാണെന്നും എഫ്ഐആറിൽ പറയുന്നു. 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments