'കന്യാസ്ത്രീകളെ കണ്ടിട്ടേ തിരിച്ചുപോകൂ'; ഇടതുപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ തുടരുന്നു

ഇടതുപക്ഷ പ്രതിനിധികള്‍ ഛത്തീസ്ഗഡില്‍ തുടരുകയാണ്

രേണുക വേണു
ബുധന്‍, 30 ജൂലൈ 2025 (08:34 IST)
Brinda Karat, Ani Raja, K Radhakrishnan, AA Rahim, PP Suneer and Jose K Mani

ഛത്തീസ്ഗഡില്‍ 'നിര്‍ബന്ധിത മതപരിവര്‍ത്തനം' ആരോപിച്ച് ജയിലിലടച്ച കന്യാസ്ത്രീകളെ കാണാന്‍ ഇടതുപക്ഷ സംഘം. കന്യാസ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ ഇടതുപക്ഷ പ്രതിനിധി സംഘം ഇന്നലെ (ചൊവ്വ) എത്തി. എന്നാല്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കന്യാസ്ത്രീകളെ കാണുന്നതില്‍ നിന്ന് പൊലീസ് വിലക്കി. 
 
ഇടതുപക്ഷ പ്രതിനിധികള്‍ ഛത്തീസ്ഗഡില്‍ തുടരുകയാണ്. ഇന്ന് കന്യാസ്ത്രീകളെ കണ്ടശേഷം മാത്രമേ മടങ്ങൂവെന്ന് സംഘം അറിയിച്ചു. കന്യാസ്ത്രീകളെ കണ്ട ശേഷം ഇന്നലെ തന്നെ മടങ്ങുവാനും ഇന്ന് രാജ്യസഭയില്‍ വിഷയം അവതരിപ്പിക്കാനുമാണ് ഇടതുപക്ഷം തീരുമാനിച്ചിരുന്നത്. 
 
ജയിലില്‍ എത്തിയ സംഘത്തെ പൊലീസ് തടയുകയായിരുന്നു. കന്യാസ്ത്രീകളെ കാണാന്‍ അനുമതി തേടിയിട്ടില്ലെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ സംഘത്തിലെ അംഗമായ രാജ്യസഭാ എംപി എ.എ.റഹിം ജയില്‍ സൂപ്രണ്ടിനു ഓണ്‍ലൈന്‍ ആയ അയച്ച രേഖകള്‍ കാണിച്ചു. മുന്‍കൂട്ടി അനുമതി തേടിയിട്ടുണ്ടെങ്കിലും എത്തിയ സമയം വൈകി പോയെന്നതായിരുന്നു പൊലീസ് പറഞ്ഞ അടുത്ത ന്യായം. 
 
ബൃന്ദ കാരാട്ട്, ആനി രാജ, എംപിമാരായ കെ.രാധാകൃഷ്ണന്‍, എ.എ.റഹിം, പി.പി.സുനീര്‍, ജോസ് കെ മാണി എന്നിവരാണ് ഛത്തീസ്ഗഡില്‍ എത്തിയിരിക്കുന്ന ഇടതുപക്ഷ പ്രതിനിധി സംഘത്തിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അടുത്ത ലേഖനം
Show comments