'കന്യാസ്ത്രീകളെ കണ്ടിട്ടേ തിരിച്ചുപോകൂ'; ഇടതുപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ തുടരുന്നു

ഇടതുപക്ഷ പ്രതിനിധികള്‍ ഛത്തീസ്ഗഡില്‍ തുടരുകയാണ്

രേണുക വേണു
ബുധന്‍, 30 ജൂലൈ 2025 (08:34 IST)
Brinda Karat, Ani Raja, K Radhakrishnan, AA Rahim, PP Suneer and Jose K Mani

ഛത്തീസ്ഗഡില്‍ 'നിര്‍ബന്ധിത മതപരിവര്‍ത്തനം' ആരോപിച്ച് ജയിലിലടച്ച കന്യാസ്ത്രീകളെ കാണാന്‍ ഇടതുപക്ഷ സംഘം. കന്യാസ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ ഇടതുപക്ഷ പ്രതിനിധി സംഘം ഇന്നലെ (ചൊവ്വ) എത്തി. എന്നാല്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കന്യാസ്ത്രീകളെ കാണുന്നതില്‍ നിന്ന് പൊലീസ് വിലക്കി. 
 
ഇടതുപക്ഷ പ്രതിനിധികള്‍ ഛത്തീസ്ഗഡില്‍ തുടരുകയാണ്. ഇന്ന് കന്യാസ്ത്രീകളെ കണ്ടശേഷം മാത്രമേ മടങ്ങൂവെന്ന് സംഘം അറിയിച്ചു. കന്യാസ്ത്രീകളെ കണ്ട ശേഷം ഇന്നലെ തന്നെ മടങ്ങുവാനും ഇന്ന് രാജ്യസഭയില്‍ വിഷയം അവതരിപ്പിക്കാനുമാണ് ഇടതുപക്ഷം തീരുമാനിച്ചിരുന്നത്. 
 
ജയിലില്‍ എത്തിയ സംഘത്തെ പൊലീസ് തടയുകയായിരുന്നു. കന്യാസ്ത്രീകളെ കാണാന്‍ അനുമതി തേടിയിട്ടില്ലെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ സംഘത്തിലെ അംഗമായ രാജ്യസഭാ എംപി എ.എ.റഹിം ജയില്‍ സൂപ്രണ്ടിനു ഓണ്‍ലൈന്‍ ആയ അയച്ച രേഖകള്‍ കാണിച്ചു. മുന്‍കൂട്ടി അനുമതി തേടിയിട്ടുണ്ടെങ്കിലും എത്തിയ സമയം വൈകി പോയെന്നതായിരുന്നു പൊലീസ് പറഞ്ഞ അടുത്ത ന്യായം. 
 
ബൃന്ദ കാരാട്ട്, ആനി രാജ, എംപിമാരായ കെ.രാധാകൃഷ്ണന്‍, എ.എ.റഹിം, പി.പി.സുനീര്‍, ജോസ് കെ മാണി എന്നിവരാണ് ഛത്തീസ്ഗഡില്‍ എത്തിയിരിക്കുന്ന ഇടതുപക്ഷ പ്രതിനിധി സംഘത്തിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments