മീ ടുവിൽ പൊള്ളി കേന്ദ്ര മന്ത്രിയും, എം ജെ അക്ബറിനെതിരെ സമൃതി ഇറാനി; അക്ബർ മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്

Webdunia
വെള്ളി, 12 ഒക്‌ടോബര്‍ 2018 (08:42 IST)
മീ ടൂ കാമ്പയിനില്‍ കുടുങ്ങിയ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്തേക്ക്. വിദേശയാത്ര കഴിഞ്ഞു ‌മന്ത്രി ഞായറാഴ്ച തിരിച്ചെത്തുന്നതോടെ തീരുമാനമുണ്ടായേക്കും. ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് അദ്ദേഹമാണെന്ന് കേന്ദ്രമന്ത്രി സമൃതി ഇറാനി വ്യക്തമാക്കി.
 
അക്ബറിനു കീഴില്‍ ജോലിചെയ്ത വനിത പത്രപ്രവര്‍ത്തകരാണ് അദ്ദേഹത്തില്‍ നിന്നുണ്ടായ പീഡനങ്ങള്‍ പുറത്തുപറഞ്ഞത്. ഇതുസംബന്ധിച്ച് പ്രസ്താവന നടത്തേണ്ടതും മന്ത്രി അക്ബറാണ്. കാമ്പയിനില്‍ വെളിപ്പെടുത്തലുകളുമായി വരുന്നവരെ അപമാനിക്കരുതെന്നും സമൃതി ഇറാനി ആവശ്യപ്പെട്ടു.
 
ആരോപണങ്ങള്‍ സംബന്ധിച്ച് പ്രധാനമത്രിയുടെ ഓഫീസ് എം.ജെ അക്ബറിനോട് വിശദീകരണം തേടിയിരുന്നു.
ഇതിനു പിന്നാലെയാണ് വിദേശകാര്യ സഹമന്ത്രിയുടെ രാജി സംബന്ധിച്ചുള്ള സൂചനകള്‍. ലൈംഗിക ആരോപണം നേരിടുന്ന എം.ജെ അക്ബറിനെതിരെ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പ് ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം അക്ബറിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രാജിക്കാര്യം അക്ബർ തന്നെ തീരുമാനിക്കട്ടെയെന്നായിരുന്നു വനിതാ മന്ത്രിമാർ പ്രതികരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments