Webdunia - Bharat's app for daily news and videos

Install App

മിഷോങ് ചുഴലിക്കാറ്റ് കര തൊടാന്‍ മണിക്കൂറുകള്‍ മാത്രം; ചെന്നൈയില്‍ പ്രളയ സമാന അന്തരീക്ഷം, ആന്ധ്രാ തീരത്ത് അതീവ ജാഗ്രത

ദക്ഷിണേന്ത്യയിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. വിശാഖപട്ടണം, തിരുപ്പതി, വിജയവാഡ, ഗുണ്ടൂര്‍ തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2023 (09:22 IST)
മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ആന്ധ്രാ തീരത്തിനു സമീപം നെല്ലൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ കര തൊടാനാണ് സാധ്യത. ആന്ധ്രാ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം. നെല്ലൂരില്‍ അതിതീവ്ര മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെന്നൈയില്‍ ചുഴലിക്കാറ്റ് ഭീതി ഒഴിഞ്ഞെങ്കിലും പലയിടത്തും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുന്നു. ചെന്നൈ എയര്‍പോര്‍ട്ട് തുറന്നു. 
 
ദക്ഷിണേന്ത്യയിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. വിശാഖപട്ടണം, തിരുപ്പതി, വിജയവാഡ, ഗുണ്ടൂര്‍ തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. മിക്ക ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയതാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ കാരണം. ട്രെയിന്‍ സര്‍വീസ് ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം യാത്രകള്‍ ആരംഭിക്കണമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു. 
 
മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അതിതീവ്ര മഴയില്‍ അഞ്ച് ജീവനുകളാണ് ഇതുവരെ നഷ്ടമായത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments