ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു, കമല ഹാരിസ് ഇന്ത്യയ്ക്ക് പ്രചോദനം: പ്രധാനമന്ത്രി

Webdunia
ബുധന്‍, 18 നവം‌ബര്‍ 2020 (07:53 IST)
ഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ സംസാരിയ്ക്കുകയും, അഭിനന്ദനങ്ങൾ അറിയിയ്ക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്ന കാര്യങ്ങൾ സംസാരിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.
 
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി ടെലിഫോണിൽ സംസാരിയ്ക്കുകയും അഭിനന്ദനങ്ങൾ അറിയിയ്കുകയും ചെയ്തു. ഇന്ത്യ-അമേരിക്ക നയതന്ത്ര പങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ കാര്യങ്ങളിൽ ഇരു രാജ്യങ്ങൾക്കുമുള്ള താൽപര്യങ്ങളും മുൻഗണനകളും ചർച്ചയായി. മോദി ട്വിറ്ററിൽ കുറിച്ചു.
 
അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക് തെരഞ്ഞെടുക്കപ്പെട്ട കാമല ഹാരിസ് ഇന്ത്യയ്ക്ക് പ്രചോദനമാണ് എന്ന് മറ്റൊരു ട്വീറ്റിൽ പ്രധാനമന്ത്രി കുറിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെയും എന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. കമലാ ഹാാരിസിന്റെ വിജയം അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് വലിയ പ്രചോദനമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് കമല ഹാരിസിന്റെ വിജയം സഹായിയ്ക്കും എന്നും മോദി ട്വിറ്ററിൽ കുറിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments