യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍
ചൊവ്വ, 15 മാര്‍ച്ച് 2022 (12:58 IST)
നാഗർകോവിൽ: യുവതിയായ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ കുളച്ചൽ സ്വദേശി വർഗീസിന്റെ മകൻ ജോസ് കാൻ പിയർ എന്ന 40 കാരണാണ് ഭാര്യ വനജയെ (32) ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

വനജയെ കോല ചെയ്തശേഷം വനജയുടെ ആദ്യ വിവാഹത്തിലുണ്ടായ മക്കൾ മഞ്ജു (13), അക്ഷര (12) എന്നിവരെ മർദ്ദിക്കുകയും കെട്ടിയിട്ട് രണ്ട് ദിവസം കുടിവെള്ളം പോലും നൽകാതിരിക്കുകയും ചെയ്തിരുന്നു. കോട്ടാറിലുള്ള ഇവരുടെ വാടക വീട്ടിൽ രണ്ട് ദിവസം മുമ്പ് നടന്ന കൊലപാതകം കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് പുറത്തറിഞ്ഞത്.മൂന്നു മാസം മുമ്പാണ് ഇവർ ഇവിടെ താമസത്തിനെത്തിയത്. ഇവർക്ക് അയൽക്കാരുമായിട്ട് ബന്ധമുണ്ടായിരുന്നില്ല.

വിദേശത്തു മത്സ്യബന്ധനം നടത്തിയിരുന്നയാളാണ് ജോസ്. ഇയാൾ ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. പിന്നീട് എട്ടു വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ച വനജയെ വിവാഹം ചെയ്തു. പിന്നീടാണ് ഇവർ കുളച്ചലിൽ നിന്ന് കോട്ടാറിലെത്തിയത്. വനജയുടെ അനാവശ്യ ഫോൺ വിളിയെ ചൊല്ലി ഇവർ തമ്മിൽ സ്ഥിരമായി വഴക്കായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വഴക്ക് മൂത്തപ്പോൾ ജോസ് വചനയുടെ കൈയും കാലും കെട്ടിയിട്ട ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു.

എന്നാൽ ഇത് കണ്ട മക്കളുടെ വായിൽ തുണി തിരുകി കൈയും കാലും കെട്ടിയിടുകയും രണ്ട് ദിവസം കുടിവെള്ളം പോലും നൽകാതെ മർദ്ദിക്കുകയും ചെയ്തു. മൂത്ത മകൾ മഞ്ജുവിന്റെ കഴുത്തറുക്കാൻ ശ്രമിച്ചപ്പോൾ മക്കളുടെ കരച്ചിൽ കേട്ട ഇയാൾ കത്തി കളഞ്ഞശേഷം അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നു. പിന്നീടാണ് മഞ്ജു ഒരുവിധം കയർ അഴിച്ചു പുറത്തുവന്നതും അയൽക്കാരെ വിവരം അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞ കൊട്ടാര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

ചാറ്റ് ജിപിടിയോട് ഇനി 'A' വർത്തമാനം പറയാം, വമ്പൻ മാറ്റത്തിനൊരുങ്ങി ഓപ്പൺ എഐ

അടുത്ത ലേഖനം
Show comments